കോട്ടയം: മോഷണം ആരോപിച്ച് വീട്ടമ്മയെ മർദ്ദിച്ച വ്യാപാരി വിഷം ഉള്ളിൽ ചെന്ന നിലയിൽ. കോട്ടയം കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിൽ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം പി ജോയിയെയാണ് (65) എൻ എസ് എസ് പടിയിലെ റബർ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ജോയിയെ പൊലീസെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. എൻ എസ് എസ് പടിയിലെ റബർ തോട്ടത്തിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്.ഇന്നലെ രാവിലെ ഒൻപതരയോടെ ജോയിയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ നെടുംകുന്നം സ്വദേശിയായ വീട്ടമ്മയ്ക്കാണ് ദുരനുഭവമുണ്ടായത്. തന്റെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ബസ് സ്റ്റാൻഡിനുള്ളിൽവച്ച് ജോയ് വീട്ടമ്മയുടെ മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോട് വീട്ടമ്മ ഫോൺ മോഷ്ടിച്ചതായി ജോയ് പറഞ്ഞു. തുടർന്ന് പൊലീസെത്തി അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ പരസ്പരം മാറിയതാണെന്ന് കണ്ടെത്തി.ജോയിയുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിനുശേഷം പണം നൽകുന്നതിനിടയിൽ വീട്ടമ്മ സ്വന്തം ഫോൺ മേശപ്പുറത്ത് വയ്ക്കുകയും മടങ്ങുന്നതിനിടെ തിരക്കിനിടയിൽ ജോയിയുടെ ഫോൺ മാറിയെടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോൺ കടയിൽ നിന്ന് കണ്ടെത്തി. തുടർന്ന് തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയ് സമ്മതിക്കുകയും പിന്നാലെ പൊലീസിൽ പരാതി നൽകാതെ വീട്ടമ്മ മടങ്ങിപ്പോവുകയും ചെയ്തു. സംഭവത്തെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാകാം ജോയ് വിഷം കഴിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Trending
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ

