ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലാണ് പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. എഫ് ബി പോസ്റ്റില്‍ ശക്തിധരന് ഇങ്ങനെ കുറിക്കുന്നു. വളരെ ജനപ്രിയനാണ് അദ്ദേഹം. തിരുവനന്തപുരം മുതല്‍ ൈടം സ്ക്വയര്‍വരെ. കൊച്ചി കലൂരിലെ ഓഫിസില്‍ വച്ച് നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചതായും കുറിപ്പില്‍ പറയുന്നു. നിലവിലെ ഒരു മന്ത്രിയാണ് പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്തുലക്ഷം രൂപയുടെ രണ്ടുകെട്ടുകള്‍ ഈ ഉന്നതന് കൈപ്പറ്റി. ഇതില്‍ ഒരുകവര്‍ പാര്‍ട്ടിസെന്ററില്‍ ഏല്പിച്ചുവെന്നും ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ ഇനിയും വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ശക്തിധരന്റെ നിലപാട്.
Trending
- റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിടും
- മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ
- കുട്ടികളെ സിമ്മിംഗ് പൂളില്‍ തള്ളിയിട്ടു; ബഹ്റൈനില്‍ അമേരിക്കക്കാരന് തടവു ശിക്ഷ
- സി.ഡബ്ല്യു.ഇ.സി.സി.സി. 2025 ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അഴുക്കുചാല്‍ തടസ്സം പരിഹരിച്ചു
- ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്റൈന്‍ ശൂറ, പ്രതിനിധി കൗണ്‍സിലുകള്‍
- ബലാത്സംഗ കേസ്: ഇന്ന് റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും, ചോദ്യം ചെയ്യൽ തുടരുന്നു
- രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് യുവതികള്‍; പരാതി നൽകിയവരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്