കോട്ടയം: കോട്ടയം സി എം എസ് കോളേജിൽ എസ് എഫ് ഐ -കെ എസ് യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘർഷത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി ക്യാമ്പസിൽ ഇരു സംഘടനകളും കലാപരിപാടികൾ നടത്തിയിരുന്നു. ഇതേ ചൊല്ലിയാണ് വൈകുന്നേരം ക്യാമ്പസിന് മുന്നിൽ നേരിയ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവെച്ച് പൊലീസിന്റെ സാന്നിധ്യത്തിൽ വീണ്ടും ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. തിരുവാർപ്പിൽ ബസ് ഉടമയെ മർദ്ദിച്ച സി പി എം ജില്ലാ കമ്മിറ്റി അംഗം അജയന്റെ നേതൃത്വത്തിൽ പുറത്തുനിന്നെത്തിയ സി പി എം, എസ് എഫ് ഐ പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് കെ എസ് യു ആരോപിച്ചു. എന്നാൽ പ്രകോപനമില്ലാതെ കെ എസ് യുക്കാർ ആക്രമിച്ചെന്നാണ് എസ് എഫ് ഐ വാദം.
Trending
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു.
- ബഹ്റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ചിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കൗമാര റേസർ ഫർഹാൻ ബിൻ ഷഫീൽ.
- ബഹ്റൈനിലെ ആദ്യ സര്‍ഫ് പാര്‍ക്ക് നിര്‍മാണത്തിന് തുടക്കമായി
- അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്ര വനിതാ സംഘടനയില്‍ ആദ്യ അറബ് നേതാവായി ആയിഷ അല്‍ ഹറം
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളെ ആദരിക്കുന്നു
- സമ്മർ ഡിലൈറ്റ് സീസൺ 3 – ഫ്രൻഡ്സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
- ഗള്‍ഫ് അണ്ടര്‍ 16 ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ടീമിന് കിരീടം
- ബഹ്റൈനില്‍ നിയമവിരുദ്ധമായി പിടിച്ച 90 കിലോ ചെമ്മീന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി; നാലു പേര് അറസ്റ്റില്‍