ശ്രീനഗർ: അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തെക്കൻ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ജമ്മു കാശ്മീർ ലെെറ്റ് ഇൻഫൻട്രി റെജിമെന്റിലെ റെെഫിൾമാൻ ജാവേദ് അഹമ്മദ് വാനിയെയാണ് (25) ഇന്നലെ രാത്രി മുതൽ കാണാതായത്. വീട്ടിൽ നിന്ന് വെെകിട്ട് ആറരയോടെ മാർക്കറ്റിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സെെനികൻ പിന്നീട് തിരിച്ചെത്തിയില്ല. രാത്രി ഒമ്പത് മണിയായിട്ടും ജാവേദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നാലെ ഇദ്ദേഹം സഞ്ചരിച്ചുന്ന ആൾട്ടോ കാർ മാർക്കറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടായിരുന്നതായി സൂചനയുണ്ട്. കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സെെനികനെ വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ജവേദിന്റെ കുടുംബം ആരോപിച്ചു. കുൽഗാം ജില്ലയിലെ അചതൽ പ്രദേശത്താണ് ജാവേദ് അഹമ്മദ് വാനി താമസിച്ചിരുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ സെെനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങൾ ഇത് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Trending
- കൗമാരക്കാരിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴിലിന് വിട്ടു; രണ്ടാനമ്മയ്ക്ക് മൂന്നു വര്‍ഷം തടവ്
- 126 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- ബഹ്റൈനില്‍ പ്രീമിയം എയര്‍ലൈന്‍ വരുന്നു
- ദമ്മാമിലേക്ക് ബഹ്റൈന്‍ ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കും
- ബഹ്റൈനില്‍ ചന്ദ്രദര്‍ശന സമിതി ചൊവ്വാഴ്ച യോഗം ചേരും
- ബഹ്റൈനില്‍ റമദാനിന് മുന്നോടിയായി വിപണി പരിശോധന ഊര്‍ജിതം
- സര്‍ക്കാര്‍ സ്കൂളുകളില്‍ ഐ.ബി. പ്രോഗ്രാം: ധാരണാപത്രം ഒപ്പുവെച്ചു
- ബി.ഡി.എഫ്. പ്രത്യേക സൈനിക കോഴ്സിന്റെ ബിരുദദാന ചടങ്ങ് നടത്തി
