അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലേദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അഞ്ചാം യുഎഇ സന്ദർശനമാണിത്. ഐഐടി ഡൽഹി, രൂപയിൽ വ്യാപാരം ഉൾപ്പടെ സുപ്രധാന കരാറുകൾ പ്രധാനമന്ത്രി ഒപ്പുവയ്ക്കും.പ്രാദേശിക സമയം രാവിലെ 11.45ന് യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ് 28ന്റെ നിയുക്ത അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബറുമായും അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നെക്) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 12.50ന് നയതന്ത്ര, ദൗത്യ സംഘങ്ങളുമായി ചർച്ചയും തുടർന്ന് വിവിധ ധാരണാപത്രങ്ങളുടെ ഒപ്പിടൽ എന്നിവ നടക്കും. ഊർജം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക കാര്യം, പ്രതിരോധം, സംസ്കാരികം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കും. ഉച്ചയ്ക്കു ശേഷം 3ന് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്കു മടങ്ങും.
Trending
- റമദാനില്‍ ബഹ്റൈനില്‍ പ്രധാന ഭക്ഷണസാധനങ്ങളുടെ വില 38% കുറയ്ക്കുമെന്ന് മന്ത്രി
- ബഹ്റൈനില്‍ റമദാനില്‍ വെള്ളിയാഴ്ച ജുമുഅയ്ക്ക് 28 പള്ളികള്‍ കൂടി അനുവദിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; എട്ടു പേര് അറസ്റ്റില്‍
- സിന്ധുവിന് പിന്നാലെ രാവിയിൽ നിന്നും വെള്ളമൊഴുകില്ല, പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ പൂട്ട്; ഷാപൂർ കാണ്ടി ഡാമിന്റെ പണി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം
- പ്രാർത്ഥനയുടെയും ആത്മപരിശോധനയുടെയും മാസം, റമദാൻ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
- 1978ൽ തുടക്കം, 150ലധികം അവാർഡുകൾ; +1 ചോദ്യപേപ്പറില്‍ മോഹന്‍ലാല്‍, 6 മാർക്ക് ഉറപ്പിച്ച് പിള്ളേർ
- ബഹ്റൈൻ പ്രതിഭ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കലയും സാഹിത്യവും സാമൂഹിക അടിത്തറയെ സമ്പന്നമാക്കും – വിനോദ് വൈശാഖി
