അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച വിചാരണക്കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പുപ്രസംഗത്തില്, എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി എന്നത് എങ്ങനെ വന്നുവെന്ന പരാമര്‍ശമാണ് രാഹുലിനെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരം.ശിക്ഷാവിധിക്ക് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാന്‍ രാഹുലിന് അവസരം ലഭിക്കണമെങ്കില്‍ ഇനി മേല്‍ക്കോടതിയെ സമീപിക്കേണ്ടി വരും. കഴിഞ്ഞ മേയില്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വേനലവധിക്കുശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി രാഹുലിന് ഇടക്കാല ആശ്വാസം നല്കാന് വിസമ്മതിച്ചിരുന്നു.2019-ല്‍ ബി.ജെ.പി.യുടെ എം.എല്‍.എ.യായ പൂര്‍ണേഷ് മോദിയാണ് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരേ പരാതിനല്‍കിയത്. കേസില്‍ കഴിഞ്ഞ മാര്‍ച്ച് 23-ന് രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. അതോടെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു.
Trending
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
- കെ.എസ്.സി.എ വനിതാ വേദിയുടെ നേതൃത്വത്തിൽ ബ്രെസ്റ്റ് കാൻസർ അവെയർനസ് വാക്കത്തോണും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു .
- ഹിജാബ് വിവാദം: ‘സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി
- എന്നെ ഉപദേശിക്കാൻ ഉള്ള അർഹത സജി ചെറിയാനില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, സജി ചെറിയാനെതിരെ നടപടി എടുക്കണം: ജി സുധാകരന്
