പത്തനംതിട്ട: ജഡ്ജിയുടെ കാറിന് നേരെ പ്രതിയുടെ ആക്രമണം. പത്തനംതിട്ട തിരുവല്ല കുടുംബ കോടതിയിലെ ജഡ്ജി ബി ആർ ബിൽകുലിന്റെ ഔദ്യോഗിക വാഹനമാണ് വിസ്താരം പൂർത്തിയായി പുറത്തിറങ്ങിയ പ്രതി അടിച്ചുതകർത്തത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ആക്രമണം നടത്തിയ മംഗലാപുരം ശിവഗിരി നഗറിൽ ഇ പി ജയപ്രകാശിനെ (53) സംഭവശേഷം കോടതിവളപ്പിൽ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രതി വിസ്താര വേളയിലും പ്രകോപിതനായിരുന്നു എന്നാണ് ദൃക്സാക്ഷികൾ അറിയിക്കുന്നത്. വിവാഹമോചനം, സ്ത്രീധനം സംബന്ധിയായ കേസുകളാണ് കോടതിയിൽ ഇയാൾക്കെതിരെയുള്ളത്. കേസിന്റെ ഗതി തനിക്ക് അനുകൂലമായ രീതിയിലല്ല എന്നറിയിച്ചാണ് ഇയാൾ ആക്രമണം നടത്തിയത് എന്നാണ് വിവരം. വിസ്താരം പൂർത്തിയായ ഉടനെ കോടതിയ്ക്ക് പുറത്തേയ്ക്ക് പോയ പ്രതി കടയിൽ നിന്ന് മൺവെട്ടിയുമായാണ് തിരികെയെത്തിയത്. തുടർന്ന് ജഡ്ജിയുടെ കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ജഡ്ജി ഉപയോഗിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ ഇയാൾ അടിച്ചുതകർത്തു. അറസ്റ്റിലായ ജയപ്രകാശിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Trending
- ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
- ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം പ്രതിസന്ധിയില്‍? ഇരട്ടി തുക ആവശ്യപ്പെട്ട് ജിസിഡിഎ
- ‘പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല’; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി
- കടവടിയാറില്‍ നിന്ന് തുടങ്ങിയ രാജകീയ യാത്ര; മലയാളിയുടെ സ്വന്തം ‘ആനവണ്ടി’ക്ക് 88-ാം പിറന്നാള്‍
- ദ ഈഡിയറ്റ്സ് ആർ കമിംഗ്..; അവസാന വരവിന് ഷാജി പാപ്പനും പിള്ളേരും; മാർച്ച് 19ന് ആട് 3 പൊടിപാറിക്കും
- ആ അപേക്ഷ അനീഷ് രാജ് തന്നെയങ്ങ് പരിഹരിച്ചു; സ്വന്തം ഭൂമി നിര്‍ധന കുടുംബത്തിന് എഴുതി നല്കി പഞ്ചായത്ത് ഉദ്യോഗസ്ഥന്
- പനീര്‍സെല്‍വം ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി നിര്‍ണായക ചര്‍ച്ച
- ‘ആരോഗ്യമന്ത്രി വെറും തള്ള് മാത്രം നടത്തുന്നയാളായി മാറി’; രൂക്ഷ വിമർശനവുമായി കെകെ ഹർഷിന

