തിരുവനന്തപുരം: മുൻ എസ് എഫ് ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് പ്രവേശനം നേടിയ സംഭവത്തിൽ താക്കീതുമായി കേരള യൂണിവേഴ്സിറ്റി വിസി ഡോ. മോഹൻ കുന്നുമ്മൽ. ക്രമക്കേട് കാണിക്കുന്നത് ആരായാലും കുടുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
കായംകുളം എം എസ് എം കോളേജുതന്നെ തോൽപ്പിച്ച കുട്ടി എങ്ങനെ എം കോം പ്രവേശനം നേടുമെന്ന് അദ്ദേഹം ചോദിച്ചു. കോളേജിലെ ഏതെങ്കിലുമൊരു വിദ്യാർത്ഥി ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ പ്രിൻസിപ്പിൽ അകത്താകുമെന്നും വിസി താക്കീത് നൽകി.കോളേജിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും, മറുപടി തൃപ്തികരമല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കലിംഗ യൂണിവേഴ്സിറ്റി റായ്പൂർ പൊലീസിൽ പരാതി നൽകില്ലെന്നാണ് വിവരം. വിഷയത്തിൽ കേരള പൊലീസിന്റെ അന്വേഷണം തന്നെ മതിയെന്നാണ് സർവകലാശാലയുടെ തീരുമാനം.നിഖിൽ തോമസിനെതിരെ ഇന്നലെ കായംകുളം പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി കലിംഗ സർവകലാശാലയിലെത്തിയ കായംകുളം പൊലീസിനോട് നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതർ മൊഴി നൽകിയിട്ടുണ്ട്.
Trending
- ഒറ്റ നിബന്ധന, ചൊവ്വാഴ്ച കൊലവിളിയിൽ ഒടുവിൽ ട്രംപിന് മനംമാറ്റം? ‘ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ അന്ത്യശാസനം നീട്ടാൻ ഒരുക്കം’
- നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്
- 11 ഓവര്‍ മത്സരം, രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി
- ഇറാന് വേണ്ടി വീറ്റോ ഉപയോഗിച്ച് ചൈനയും റഷ്യയും, അതിനിർണായക നീക്കം; ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
- പണം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി; ആസ്തി വിവരങ്ങള്‍ തെറ്റായി നല്കി; ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 477 ഡ്രോണുകളും തകര്‍ത്തു
- ഇറാനെതിരായ ട്രംപിന്റെ ‘ചൊവ്വാഴ്ച’ കൊലവിളിക്കെതിരെ റഷ്യ; ‘അന്ത്യശാസനവും ഭീഷണിയും വേണ്ട, സമാധാനം ഇപ്പോഴും സാധ്യം, യുഎൻ കടമ നിർവഹിക്കണം’
- ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം

