റായ്പൂർ : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എം.കോമിന് പ്രവേശനം നേടിയ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി റായ്പൂരിലെ കലിംഗ സർവകലാശാലയിലെത്തിയ കായംകുളം പൊലീസിനോട് നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതർ മൊഴി നൽകി. സർവകലാശാലയിലെത്തി നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പൊലീസ് കാണിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അങ്ങനെയൊരു വിദ്യാർത്ഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി.കലിംഗ സർവകലാശാലയിലെത്തിയ കായംകുളം പൊലീസ് രജിസ്ട്രാർ, വി.സി എന്നിവരെ കണ്ട് വിവരങ്ങൾ തേടിയിരുന്നു. കായംകുളം എം.എസ്.എം അധികൃതർ നൽകിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കലിംഗയിലെത്തിയത്. കോളേജ് പ്രിൻസിപ്പിലിനെ കൂടാതെ ആരോപണ വിധേയരായ അദ്ധ്യാപകരിൽ നിന്നും പൊലീസ് മൊഴിയെടുക്കും,അതേസമയം നിഖിലിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എസ് എഫ് ഐ നേതൃത്വം അറിയിച്ചു. ഒരിക്കലും ഒരു എസ് എഫ് ഐ പ്രവർത്തകൻ ചെയ്യാൻപാടില്ലാത്ത കാര്യമാണ് നിഖിൽ തോമസ് ചെയ്തത്. സംഘടനയെ നിഖിൽ തെറ്റിദ്ധരിപ്പിച്ചതായും എസ് എഫ് ഐ നേതൃത്വം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
Trending
- സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടികളും പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

