ന്യൂഡൽഹി: വിവാദ സിനിമയായ ദി കേരള സ്റ്റോറിയുടെ പ്രദർശനത്തിനെതിരെ അഭിഭാഷകൻ സുപ്രീം കോടതിയിൽ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീം കോടതിയിലെത്തിയത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുൻപാകെയാണ് അഭിഭാഷകൻ വിഷയം ഉന്നയിച്ചത്.വിദ്വേഷ പ്രസംഗക്കേസിൽ പ്രത്യേക അപേക്ഷ ഫയൽ ചെയ്ത് വിഷയം സുപ്രീം കോടതിയിൽ കൊണ്ടുവരാനായിരുന്നു നിസാം പാഷ ശ്രമിച്ചത്. എന്നാൽ മറ്റൊരു കേസിലെ അപേക്ഷയായി കേരള സ്റ്റോറി പരിഗണിക്കാൻ ബെഞ്ച് വിസമ്മതിച്ചു. സെൻസർ ബോർഡിന്റെ അനുമതിയോടെയാണ് സിനിമ പ്രദർശനത്തിനെത്തുന്നതെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയെയോ ഉത്തരവാദിത്തപ്പെട്ട മറ്റ് സംവിധാനങ്ങളെയോ സമീപിച്ചുകൂടെയന്നും കോടതി ചോദിച്ചു. പരാതിക്കാരന് നേരിട്ട് ഈ വിഷയത്തിൽ സുപ്രീം കോടതിയിയെ എങ്ങനെ സമീപിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ആരാഞ്ഞു.അതേസമയം, കേരള സ്റ്റോറി സിനിമയുടെ ട്രെയിലറിന്റെ ട്രാൻസ്ക്രിപ്റ്റ് സുപ്രീം കോടതി പരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു. ഇതിനോടകം 16 ദശലക്ഷം പേരാണ് ട്രെയിലർ കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ ഉടൻ തന്നെ വിശദമായി ഹർജി ഫയൽ ചെയ്യുമെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. നാളെ ചീഫ് ജസ്റ്റിസിന് മുൻപാകെ വിഷയം ഉന്നയിച്ചാലും അതിൽ തീരുമാനം ഉണ്ടാകുന്നതിന് മുൻപ് ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
Trending
- ഒറ്റ നിബന്ധന, ചൊവ്വാഴ്ച കൊലവിളിയിൽ ഒടുവിൽ ട്രംപിന് മനംമാറ്റം? ‘ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ അന്ത്യശാസനം നീട്ടാൻ ഒരുക്കം’
- നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്
- 11 ഓവര്‍ മത്സരം, രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി
- ഇറാന് വേണ്ടി വീറ്റോ ഉപയോഗിച്ച് ചൈനയും റഷ്യയും, അതിനിർണായക നീക്കം; ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
- പണം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി; ആസ്തി വിവരങ്ങള്‍ തെറ്റായി നല്കി; ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 477 ഡ്രോണുകളും തകര്‍ത്തു
- ഇറാനെതിരായ ട്രംപിന്റെ ‘ചൊവ്വാഴ്ച’ കൊലവിളിക്കെതിരെ റഷ്യ; ‘അന്ത്യശാസനവും ഭീഷണിയും വേണ്ട, സമാധാനം ഇപ്പോഴും സാധ്യം, യുഎൻ കടമ നിർവഹിക്കണം’
- ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം

