കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിൽ പ്രതികൾക്ക് വ്യക്തമായ രാജ്യദ്രോഹ ലക്ഷ്യമുണ്ടായിരുന്നുവെന്നും, രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകർക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എൻ.ഐ.എ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വര്‍ണക്കടത്തിലെ സ്വർണ്ണ കള്ളക്കടത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. സ്വപ്നയുടെ പക്കല്‍ നിന്നും 6 ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിനും ലഭിച്ചത്. പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ്പ് വഴിയെന്ന് എന്‍ഐഎ. പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ ടെലിഗ്രാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. സിഡാക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്ത സന്ദേശങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖ്യ കണ്ണി കെ ടി റമീസാണെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. റമീസിന് വിദേശത്ത് അടക്കം നിരവധി കള്ളക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ട്.
Trending
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’; ആറൻമുളയിലും ആചാരലംഘനം, ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്
- തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്