മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിലൂടെ മുന്നൂറ് പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചു. ഒമാന്‍ നിയമം മുന്നോട്ടുവെയ്ക്കുന്ന നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് പൗരത്വം അനുവദിക്കുന്നത്.ഒമാനിലോ മറ്റ് രാജ്യങ്ങളിലോ ജനിച്ചവരും മാതാപിതാക്കളില്‍ ഒരാള്‍ ഒമാന്‍ പൗരനായിരിക്കുകയും ചെയ്യുന്നവര്‍ പൗരത്വത്തിന് യോഗ്യതയുള്ളവരാണ് അതുപോലെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ ഒമാനില്‍ ജനിക്കുന്ന കുട്ടികള്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ട്. ഇത് കൂടാതെ ഇരുപത് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവരും ഇവർക്ക് അറബി എഴുതാനും വായിക്കാനും അറിയുന്നവരുമാണെങ്കിൽ പൗരത്വത്തിന് അര്‍ഹതയുള്ളവരായി പരിഗണിക്കപ്പെടും. അതുപോലെ ഒമാന്‍ സ്ത്രീകളെ വിവാഹം ചെയ്ത് പത്തുവര്‍ഷമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ഈ ഉത്തരവ് പ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ട്. എങ്കിലും ഇവരുടെ സ്വഭാവം, വരുമാന മാര്‍ഗ്ഗം എന്നിവയൊക്കെ കണക്കിലെടുത്താവും പരിഗണിക്കുന്നത്. എന്നാൽ ഒമാന്‍ പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍ക്കാണെങ്കിൽ അഞ്ചുവര്‍ഷം രാജ്യത്ത് താമസിച്ചാല്‍ തന്നെ പൗരത്വം അനുവദിക്കും.
Trending
- സി.പി.എം. വിട്ട മനു തോമസിന് ഭീഷണി; പോലീസ് സംരക്ഷണം നൽകും
- ബഹ്റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്ര ആനിമേറ്റഡ് മ്യൂസിക് കച്ചേരി നടത്തി
- ബഹ്റൈനിൽ യോഗാസന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും
- അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാനാവില്ല: കെഎസ്ഇബി |
- ലോക ഇ-സ്പോർട്സ് ചാമ്പ്യൻഷിപ്പ്: യോഗ്യതാ മത്സരത്തിൽ ബഹ്റൈന്‍ മിന്നുന്ന വിജയം
- ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കാൻ തയാറായെന്ന് സുരേഷ് ഗോപി
- കരുവന്നൂർ കള്ളപ്പണക്കേസ് : സി.പി.എമ്മിന്റെ സ്ഥലമടക്കം 77.63 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
- ഐ.എൽ.എ. വനിതാ സംരംഭകത്വ പരിശീലന പരിപാടി നടത്തി