മനാമ:പാലത്തായി പീഡനക്കേസിലെ പ്രതി ആർ എസ് എസ് പ്രവർത്തകന് ജാമ്യം ലഭിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്.കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളപോലീസ് അലംഭാവം കാണിച്ചു.പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിക്ഷേധത്തിന് ഒടുവിലാണ് അവസാനം കുറ്റപത്രം സമർപ്പിക്കുവാൻ പോലീസ് തെയ്യാറായത്.ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സംഭവം നടന്നത്,അതുമായി ബന്ധപ്പെട്ട് ഒരു ഇടപെടൽ നടത്തുവാൻ ശ്രീമതി ശൈലജ ടീച്ചർ തെയ്യാറാകാത്തത് സ്ത്രീ സമൂഹത്തിന് നാണക്കേടാണ്.
കുട്ടികൾക്ക് മാതൃകയാകേണ്ട അദ്ധ്യാപകൻ പിഞ്ച് ബാലികയെ പീഡിപ്പിച്ച സംഭവം മലയാളി സമൂഹത്തിന് തന്നെ നാണക്കേടായി. സർക്കാർ ഇതുപോലെയുള്ളവരെ സംരക്ഷിക്കുന്ന നില തുടർന്നാൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും ഐ വൈ സി സി ദേശീയ കമ്മറ്റി ആരോപിച്ചു. ദേശീയ ഭാരവാഹികൾ കോവിഡ് ന്റെ സാഹചര്യത്തിൽ താമസ സ്ഥലത്ത് ഇരുന്ന് സർക്കാരിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചു.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു