ഭുവനേശ്വര്‍: ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ കാമാഖ്യനഗറിൽ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. പരിശീലകനായ സഞ്ജയ് കുമാര്‍ ഝാ, ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി അനിഷാ ഫാത്തിമ എന്നവരാണ് മരിച്ചത്. സാങ്കേതിക തകരാറുകകളാണ് വിമാനം തകരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ധെങ്കനാല്‍ എസ് പി അനുപമാ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ധെങ്കനാല്‍ ജില്ലയിലെ കങ്കടഹാദ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബിരാസല്‍ എയര്‍സ്ട്രിപ്പിലാണ് അപകടം ഉണ്ടായത്. 15 മുതല്‍ 20 അടി വരെ ഉയരത്തിലെത്തിയ വിമാനം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.
Trending
- ബഹറിൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു
- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം