ഭുവനേശ്വര്‍: ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ കാമാഖ്യനഗറിൽ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. പരിശീലകനായ സഞ്ജയ് കുമാര്‍ ഝാ, ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി അനിഷാ ഫാത്തിമ എന്നവരാണ് മരിച്ചത്. സാങ്കേതിക തകരാറുകകളാണ് വിമാനം തകരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ധെങ്കനാല്‍ എസ് പി അനുപമാ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ധെങ്കനാല്‍ ജില്ലയിലെ കങ്കടഹാദ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബിരാസല്‍ എയര്‍സ്ട്രിപ്പിലാണ് അപകടം ഉണ്ടായത്. 15 മുതല്‍ 20 അടി വരെ ഉയരത്തിലെത്തിയ വിമാനം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.
Trending
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍

