വലിയ വില കൊടുത്ത് പഫർ മത്സ്യങ്ങൾ വാങ്ങി കഴിക്കുന്ന ആളുകളുണ്ട്. എന്നാൽ, മലേഷ്യയിൽ ഒരു സ്ത്രീക്ക് പഫർ മത്സ്യം വാങ്ങി പാകം ചെയ്ത് കഴിച്ചതിനെ തുടർന്ന് ജീവൻ തന്നെ നഷ്ടമായി. മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്. 83 -കാരിയായ ലിം സൂ ഗുവാൻ ആണ് മരണപ്പെട്ടത്. പാചകം പിഴച്ചാൽ ആരോഗ്യനില പ്രശ്നത്തിലാക്കുന്ന മത്സ്യമാണിത്.മാർച്ച് 25 -നാണ് ലിം ഓൺലൈനായി പഫർ മത്സ്യം വാങ്ങിയത്. പിന്നാലെ വൃത്തിയാക്കി പാകം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്കാണ് ഇവരും ഭർത്താവും ഇത് കഴിച്ചത്. എന്നാൽ, മത്സ്യം കഴിച്ച് അധികം കഴിയും മുമ്പേ ലിമ്മിന് വിറയലും ശ്വാസം മുട്ടലും അടക്കം അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ, ഇവർ മകനെ വിവരം അറിയിച്ചു. മകൻ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, അര മണിക്കൂർ കഴിയും മുമ്പ് ഇവരുടെ ഭർത്താവായ 84 -കാരനും ഭാര്യയുടെ അതേ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി.അന്ന് വൈകുന്നേരം ഏഴ് മണിയോടെ തന്നെ ലിം മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ നില ഇപ്പോഴും ഗുരുതരമാണ്. മത്സ്യത്തിന്റെ ശരീരത്തിലുണ്ടായ വിഷമാണ് ലിമ്മിന്റെ ജീവനെടുത്തതും ഭർത്താവിന്റെ നില ഗുരുതരമാക്കിയതും എന്ന് ഡോക്ടർമാർ പറയുന്നു.വളരെ അധികം വിഷമുള്ള മത്സ്യമാണ് പഫർ മത്സ്യം. അതിന്റെ ശരീരത്തിൽ 30 പേരെ കൊല്ലാൻ പറ്റുന്നത്രയും വിഷം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല, ഈ വിഷബാധ കണക്കിലെടുത്ത് തന്നെ പഫർ മത്സ്യം വിൽക്കുന്നത് മലേഷ്യയിൽ നിരോധിച്ചിട്ടുണ്ട്. എങ്കിലും ആളുകൾ അനധികൃതമായി ഇത് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്.എന്നാൽ, തന്റെ മാതാപിതാക്കൾക്ക് ഇതിന്റെ അപകടത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നും അതാണ് കാര്യങ്ങൾ ഇങ്ങനെയാക്കി തീർത്തത് എന്നും ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുത് എന്നും ഇവരുടെ മകൾ ഇൻക് അലി ലീ പറഞ്ഞു.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’