കൊച്ചി: യാചകർ തമ്മിലുള്ള തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. തമിഴ്നാട് സ്വദേശിയായ സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 71 കാരനായ റോബിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ജോസ് ജംഗ്ഷനു സമീപത്ത് ഇന്ന് പുലർച്ചെ ആറരയോടാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ സാബുവും റോബിനും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു.ഇന്ന് പുലർച്ചെ കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രകോപിതരാവുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. മൂന്നു തവണയാണ് സാബുവിനെ ഇയാൾ കുത്തിയത്. മരണം ഉറപ്പായതോടെ റോബിൻ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല നടത്തിയ ശേഷം റോബിൻ ഉപേക്ഷിച്ച കത്തി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി