ഡാളസ് : സന്ദർശകരെ ആകർഷിച്ചിരുന്ന ഡാളസ് മൃഗശാലയിലെ അഞ്ച് ഗൊറില്ലകൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. സാധാരണ നടത്തുന്ന വൈറസ് ടെസ്റ്റിനെ തുടർന്ന് ഇന്നാണ്, ഫെബ്രു 8 ചൊവ്വാഴ്ചയാണ് കോവിഡ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചത്. എന്നാൽ ഇവയിൽ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമല്ലെന്നും അധികൃതർ അറിയിച്ചു.
മൃഗശാലയിൽ രണ്ടു ഗ്രൂപ്പ് ഗൊറില്ലകളാണ് ഉള്ളത്. ഫാമിലി ഗ്രൂപ്പ് , ബാച്ചിലർ ഗ്രൂപ്പ് എന്നിവയാണ് ഗ്രൂപ്പുകൾ. ഫാമിലി ഗ്രൂപ്പിൽ 6 ഉം ബാച്ചിലർ ഗ്രൂപ്പിൽ 4 പേരുമാണ്.
ഫെബ്രു 1 ന് എടുത്ത സാമ്പിളുകളുടെ മൃഗശാല ലാബ് റിസൾട്ടുകളാണ് ഇന്ന് പുറത്തുവിട്ടത്. നാഷണൽ വെറ്റിനറി സർവീസ് ലാബറട്ടറിയുടെ റിസൾട്ട് കൂടി വരാനുണ്ട്. ഗൊറില്ലകളിൽ വൈറസ് കണ്ടെത്തിയതോടെ അവയെ ശുശ്രൂഷിക്കുന്നവരെയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
സന്ദർശകർ ഗൊറില്ലകളുടെ വൈറസിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും അവരെ സുരക്ഷിതമായി ഗ്ലാസ്സുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഇവിടെയുള്ള ആറ് ആഫ്രിക്കൻ സിംഹങ്ങൾക്കും , മൂന്നു ടൈഗറുകൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
