ന്യൂഡല്‍ഹി: ദൃഢനിശ്ചയമുള്ള ജനങ്ങളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ ശിൽപികളെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കാൻ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനമൊഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്. കുട്ടിയായിരുന്നപ്പോൾ ജനാധിപത്യം എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയ പുരോഗമിച്ചുകൊണ്ടിരുന്ന സമയത്ത് നടന്ന ദേശീയ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഞാനും ഭാവിയിൽ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ, ജനാധിപത്യത്തിന്റെ നെറുകയിൽ നിൽക്കുന്ന ഒരു സ്ഥാനത്തെക്കുറിച്ച് സ്വപ്നം പോലും കണ്ടില്ല. വർഷങ്ങൾക്ക് ശേഷം കാൺപൂരിലെ പരോങ്ക് ഗ്രാമത്തിൽ നിന്നുള്ള രാംനാഥ് കോവിന്ദ് എന്ന സാധാരണക്കാരൻ ഇന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളെയും അഭിസംബോധന ചെയ്യുകയാണ്. നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യ ശക്തിക്ക് നന്ദി പറയുകയും തലകുനിക്കുകയും ചെയ്യുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിൽ സാധാരണക്കാരിൽ സാധാരണക്കാർക്ക് പോലും ജനാധിപത്യ സംവിധാനത്തിൽ നല്ല പ്രവർത്തനം നടത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Trending
- മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :