മനാമ: ബഹ്റൈനിൽ 7 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് രണ്ട് നൈജീരിയൻ പ്രവാസികൾക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 28-ഉം 29-ഉം വയസ്സുള്ള രണ്ടുപേർക്ക് ഹൈ ക്രിമിനൽ കോടതി 10,000 ബഹ്റൈൻ ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷാകാലാവധിക്കുശേഷം തിരികെ വരാനാവാത്തവിധം നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടു. വിൽപനയും ഉപയോഗവുമുദ്ദേശിച്ചാണ് അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി എയർപോർട്ടിൽവെച്ചാണ് മയക്കുമരുന്ന് ഒളിപ്പിച്ച ലഗേജുമായി പിടിയിലായത്. രണ്ടാം പ്രതിക്കുവേണ്ടിയാണ് ഇവ രാജ്യത്ത് എത്തിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ പിടികൂടിയത്.
Trending
- ലാമിയ അസോസിയേഷനും ബി.ഐ.ബി.എഫും സഹകരണ കരാര്‍ ഒപ്പുവെച്ചു
- ജറുസലേമിന് സമീപം ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി