മനാമ: തുർക്കിയ, സിറിയ ഭൂകമ്പ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി ബി.ഡി.എഫിനു കീഴിലെ റോയൽ ഗാർഡ് സംഘത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പിന്തുണയോടെയാണ് റോയൽ ഗാർഡ്സ് രക്ഷാപ്രവർത്തനം നടത്തുന്നത്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽപെട്ട് കിടക്കുന്ന മൃതശരീരങ്ങൾ കണ്ടെത്തുന്നതിനും സംസ്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് സംഘം വ്യാപൃതമായിട്ടുള്ളത്. വിയറ്റ്നാമിൽ നിന്നുള്ള റെസ്ക്യൂ സംഘവുമായി സഹകരിച്ചാണ് റോയൽ ഗാർഡ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒമ്പത് മൃതദേഹങ്ങളാണ് ഇവർ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തിയത് . ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച നഗരങ്ങളിലൊന്നായ ഹാതായ് മേഖലയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്. ഉയർന്ന സാങ്കേതികത്തികവോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിരിക്കുന്നത്.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍