ദില്ലി: പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. പാക് അധീന കശ്മീരിലെ മിർപൂരിൽ ഇന്ന് ഉച്ചകഴിഞ്ഞ് 4.33 നു ആണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ പത്തൊൻപത് പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ശ്രീനഗറിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദില്ലി-എൻസിആർ, ചണ്ഡിഗഡ്, കശ്മീർ, ഹിമാചലിന്റെ ചില ഭാഗങ്ങൾ, ഇസ്ലാമാബാദ്, ലാഹോർ, ഖൈബർ-പഖ്തുൻ പരിധി എന്നിവയുൾപ്പെടെ പാക്കിസ്ഥാനിലെ നിരവധി പട്ടണങ്ങളിൽ ഭൂകമ്പത്തിന്റെ ഭൂചലനം അനുഭവപ്പെട്ടു. റോഡുകളിൽ ആഴത്തിലുള്ള വിള്ളലുകളിൽ ഉണ്ടാകുകയും നിരവധി വാഹനങ്ങൾ അതിലേക്കു മറിയുകയും ചെയ്തിട്ടുണ്ട്.
ഉത്തരേന്ത്യയിൽ ദില്ലി, ഛണ്ഡീഗഡ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്ലാമാബാദിലും ഖൈബർ-പഖ്തുൻ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തിൽ എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല.
സംഘടിപ്പിച്ചു