<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>West Asian Conflict | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/west-asian-conflict/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/west-asian-conflict/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Thu, 09 Apr 2026 13:58:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>West Asian Conflict | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/west-asian-conflict/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ</title>
		<link>https://ml.starvisionnews.com/west-asian-conflict-russias-oil-revenue-doubles/?utm_source=rss&#038;utm_medium=rss&#038;utm_campaign=west-asian-conflict-russias-oil-revenue-doubles</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 09 Apr 2026 13:57:13 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[Russian Oil]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=206920</guid>

					<description><![CDATA[<p>മോസ്കോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം 9 ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധഭീതി കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില [...]</p>
<p>The post <a href="https://ml.starvisionnews.com/west-asian-conflict-russias-oil-revenue-doubles/">പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="313" src="https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-1024x313.jpeg" alt="" class="wp-image-205816" srcset="https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-1024x313.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-300x92.jpeg 300w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-768x235.jpeg 768w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-1536x469.jpeg 1536w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-150x46.jpeg 150w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-450x138.jpeg 450w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@-1200x367.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-@.jpeg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>മോസ്കോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം 9 ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു.<br><br>പശ്ചിമേഷ്യയിലെ യുദ്ധഭീതി കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില ലഭിക്കാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യൻ എണ്ണയുടെ വില നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ വളരെ കൂടുതലായാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, എണ്ണയിൽ നിന്നുള്ള അധിക വരുമാനം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും സൈനിക ചെലവുകൾക്കും വലിയ നേട്ടമാണ്.</p>



<p>ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുമോ എന്ന ആശങ്ക ലോകമെമ്പാടും എണ്ണവില ഉയരാൻ കാരണമായി. റഷ്യൻ എണ്ണയ്ക്ക് വലിയ തോതിൽ ആവശ്യക്കാരുള്ള ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് എണ്ണ വിൽക്കാൻ റഷ്യയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. നേരത്തെ വിലകുറച്ചാണ് വിറ്റതെങ്കിൽ ഇപ്പോൾ വില കൂട്ടിയാണ് റഷ്യ ഇന്ത്യക്കടക്കം എണ്ണ വിൽക്കുന്നത്. പശ്ചിമേഷ്യയിലെ അസ്ഥിരത റഷ്യയുടെ ഖജനാവ് നിറയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരും മാസങ്ങളിലും സംഘർഷം തുടർന്നാൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="694" src="https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-1024x694.jpeg" alt="" class="wp-image-205817" srcset="https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-1024x694.jpeg 1024w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-300x203.jpeg 300w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-768x521.jpeg 768w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-1536x1042.jpeg 1536w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-150x102.jpeg 150w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-450x305.jpeg 450w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP-1200x814.jpeg 1200w, https://ml.starvisionnews.com/wp-content/uploads/2026/03/AL-HILAL-STRIP.jpeg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/west-asian-conflict-russias-oil-revenue-doubles/">പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ, ജപ്പാൻ തീരത്തും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്</title>
		<link>https://ml.starvisionnews.com/north-korea-reportedly-tests-about-10-ballistic-missiles-missiles-land-on-coast-of-japan/?utm_source=rss&#038;utm_medium=rss&#038;utm_campaign=north-korea-reportedly-tests-about-10-ballistic-missiles-missiles-land-on-coast-of-japan</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 14 Mar 2026 08:37:17 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[Ballistiic Missile]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204850</guid>

					<description><![CDATA[<p>ടോക്കിയോ: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാവുന്നതിനിടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയ ശനിയാഴ്ച നിരവധി മിസൈലുകൾ പരീക്ഷിച്ചതായും അതിൽ ചിലത് ജപ്പാൻ തീരത്തിന് സമീപത്ത് പതിച്ചതായുമാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയും ജപ്പാനും മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 10 മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എന്നാൽ ഈ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഉത്തര കൊറിയ പെട്ടെന്ന് [...]</p>
<p>The post <a href="https://ml.starvisionnews.com/north-korea-reportedly-tests-about-10-ballistic-missiles-missiles-land-on-coast-of-japan/">പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ, ജപ്പാൻ തീരത്തും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>ടോക്കിയോ: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാവുന്നതിനിടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയ ശനിയാഴ്ച നിരവധി മിസൈലുകൾ പരീക്ഷിച്ചതായും അതിൽ ചിലത് ജപ്പാൻ തീരത്തിന് സമീപത്ത് പതിച്ചതായുമാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയും ജപ്പാനും മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 10 മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എന്നാൽ ഈ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഉത്തര കൊറിയ പെട്ടെന്ന് ഇത്രയധികം മിസൈലുകൾ പരീക്ഷിച്ചത് എന്തിനാണെന്നും ഇതിന് പിന്നിൽ വലിയ എന്തെങ്കിലും തന്ത്രപരമായ സന്ദേശമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.<br></p>



<p>ജപ്പാന്റെ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത് അനുസരിച്ച് ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത് ബാലിസ്റ്റിക് മിസൈലുകളാകാം എന്നാണ്. ദീർഘ ദൂരം സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാൻ കഴിയുന്നവയാണ് ബാലിസ്റ്റിക് മിസൈലുകൾ. അതുകൊണ്ട് തന്നെ ഇതൊരു വലിയ സൈനിക ശക്തിപ്രകടനമായാണ് കണക്കാക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ജപ്പാന്റെ സമുദ്രാതിർത്തിക്ക് സമീപം ഏകദേശം 2800 മൈലിലധികം ദൂരത്തിലാണ് ഈ മിസൈലുകൾ പതിച്ചത്. ഇതോടെ മേഖലയിലെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിച്ചിട്ടുണ്ട്. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏഷ്യയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഉത്തര കൊറിയയുടെ വലിയ രീതിയിലെ മിസൈൽ പരീക്ഷണം അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയാണെന്നും അന്തർദേശീയ പ്രതിരോധ വിദഗ്ധർ പ്രതികരിക്കുന്നുണ്ട്. സാധാരണയായി അമേരിക്കയും ദക്ഷിണ കൊറിയയും വലിയ രീതിയിൽ സൈനികാഭ്യാസം നടത്തുമ്പോഴെല്ലാം ഉത്തര കൊറിയ അതിനെ തങ്ങളുടെ സുരക്ഷയ്ക്കുള്ള ഭീഷണിയായാണ് കാണാറ്. ഇതിന് മറുപടിയായി അവർ മിസൈൽ പരീക്ഷണം നടത്താറുമുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ.<br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/north-korea-reportedly-tests-about-10-ballistic-missiles-missiles-land-on-coast-of-japan/">പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ, ജപ്പാൻ തീരത്തും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ബഹ്‌റൈനിലും ഗൾഫ് മേഖലയിൽപ്പെടുന്ന മറ്റ് ജിസിസി രാജ്യങ്ങളിലും നിലവിലുള്ള പ്രദേശിക യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദുരിതാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷാഫി പറമ്പിൽ എംപി പാർലമെന്റിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി .</title>
		<link>https://ml.starvisionnews.com/shafi-parampil-mp-has-given-a-notice-for-an-emergency-resolution/?utm_source=rss&#038;utm_medium=rss&#038;utm_campaign=shafi-parampil-mp-has-given-a-notice-for-an-emergency-resolution</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 09 Mar 2026 07:06:08 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Shafi Parambil]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204388</guid>

					<description><![CDATA[<p>ഗൾഫ് പ്രദേശത്തെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള യാതൊരു അടിയന്തര മാർഗവും ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വളരെ പരിമിതമായ സാമ്പത്തിക ശേഷിയുള്ള ട്രാൻസിറ്റ് യാത്രക്കാരും, അടിയന്തര ചികിത്സ ആവശ്യമായ രോഗികളും, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടിവരുന്നവരും ഇവരിൽ ഉൾപ്പെടുന്നു.നിലവിലെ സാഹചര്യത്തിൽ ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി ലഭ്യമായ ഏക മാർഗം സൗദി അറേബ്യ വഴിയുള്ള യാത്രയാണ്. എന്നാൽ സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിനുള്ള [...]</p>
<p>The post <a href="https://ml.starvisionnews.com/shafi-parampil-mp-has-given-a-notice-for-an-emergency-resolution/">ബഹ്‌റൈനിലും ഗൾഫ് മേഖലയിൽപ്പെടുന്ന മറ്റ് ജിസിസി രാജ്യങ്ങളിലും നിലവിലുള്ള പ്രദേശിക യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദുരിതാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷാഫി പറമ്പിൽ എംപി പാർലമെന്റിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി .</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>ഗൾഫ് പ്രദേശത്തെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള യാതൊരു അടിയന്തര മാർഗവും ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വളരെ പരിമിതമായ സാമ്പത്തിക ശേഷിയുള്ള ട്രാൻസിറ്റ് യാത്രക്കാരും, അടിയന്തര ചികിത്സ ആവശ്യമായ രോഗികളും, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടിവരുന്നവരും ഇവരിൽ ഉൾപ്പെടുന്നു.<br>നിലവിലെ സാഹചര്യത്തിൽ ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി ലഭ്യമായ ഏക മാർഗം സൗദി അറേബ്യ വഴിയുള്ള യാത്രയാണ്. എന്നാൽ സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിനുള്ള നടപടികൾ അതീവ ബുദ്ധിമുട്ടേറിയതായതിനാൽ അവരുടെ യാത്ര പ്രായോഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം നിരവധി ഇന്ത്യൻ പൗരന്മാർ അനിശ്ചിതത്വത്തിലും ഗുരുതരമായ ബുദ്ധിമുട്ടുകളിലും കഴിയുകയാണ്.</p>



<p>ഇതോടൊപ്പം ഗൾഫ് മേഖലയിലെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും സമാന ആശങ്കകൾ ഉയർന്നുവരുന്നുണ്ട്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ കാരണം യാത്രാ തടസ്സങ്ങളും അനിശ്ചിതത്വവും നേരിടുന്ന ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി ഏറെ ദുരിതപൂർണ്ണമാണ് . ഗൾഫ് മേഖലയിൽ വലിയ തോതിൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വിഷയം അതീവ ഗൗരവമുള്ള മാനവിക പ്രശ്നമായി മാറുന്നു.</p>



<p>അതിനാൽ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, ലോക്സഭ ഈ വിഷയം<br>ചർച്ച ചെയ്യുകയും, ബഹ്‌റൈനിലും മറ്റ് ജിസിസി രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും വേഗത്തിലുള്ള മടക്കയാത്രയും ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തരമായി നയതന്ത്രബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇടപെടലുകൾ നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/shafi-parampil-mp-has-given-a-notice-for-an-emergency-resolution/">ബഹ്‌റൈനിലും ഗൾഫ് മേഖലയിൽപ്പെടുന്ന മറ്റ് ജിസിസി രാജ്യങ്ങളിലും നിലവിലുള്ള പ്രദേശിക യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദുരിതാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷാഫി പറമ്പിൽ എംപി പാർലമെന്റിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി .</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം</title>
		<link>https://ml.starvisionnews.com/statement-not-enough-opposition-demands-discussion-uproar-in-both-houses/?utm_source=rss&#038;utm_medium=rss&#038;utm_campaign=statement-not-enough-opposition-demands-discussion-uproar-in-both-houses</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 09 Mar 2026 06:32:13 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[Rajya Sabha]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204383</guid>

					<description><![CDATA[<p>ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം. ഇന്ത്യക്കാരുടെ സുരക്ഷക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി. ഫെബ്രുവരി 28നാണ് ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചത്. ഇത് ഗൾഫ് രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കി. ഇക്കാര്യത്തിൽ 28ന് പ്രസ്താവനയിലൂടെ സർക്കാർ ആശങ്ക അറിയിച്ചിരുന്നു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെടുത്തത്. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള [...]</p>
<p>The post <a href="https://ml.starvisionnews.com/statement-not-enough-opposition-demands-discussion-uproar-in-both-houses/">പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>ദില്ലി: പശ്ചിമേഷ്യന്&#x200d; സംഘര്&#x200d;ഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം. ഇന്ത്യക്കാരുടെ സുരക്ഷക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി.<br></p>



<p>ഫെബ്രുവരി 28നാണ് ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചത്. ഇത് ഗൾഫ് രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കി. ഇക്കാര്യത്തിൽ 28ന് പ്രസ്താവനയിലൂടെ സർക്കാർ ആശങ്ക അറിയിച്ചിരുന്നു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെടുത്തത്. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ഇന്ത്യക്കാരുടെ സാഹചര്യത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷ വേണമെന്നും സാമ്പത്തിക വാണിജ്യ സാഹചര്യങ്ങളെ ബാധിക്കരുതെന്നും നിലപാടെടുത്തുവെന്നും എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.</p>



<p>സംഘർഷം നിലനിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കടക്കം സുരക്ഷ നിർദേശം നൽകി. ഒരു കോടി ഇന്ത്യൻ പൗരന്മാർ ഗൾഫ് മേഖലയിലുണ്ട്. എണ്ണ വിതരണത്തിലേതടക്കം തടസങ്ങൾ നിലവിലുണ്ട്. ക്രൂഡ് ഓയിൽ പ്രതിസന്ധിയിൽ ജാഗ്രത നൽകി. 2 ഇന്ത്യൻ നാവികർ മരിച്ചു. ഒരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിരന്തരം നിർദേശം നൽകുന്നു. അവിടെ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ ഇടപെടൽ നടത്തി. അർമേനിയ വഴി വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. പ്രധാനമന്ത്രി പല രാഷ്ട്ര നേതാക്കളുമായും സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി. എല്ലാ എംബസികളും ജാഗ്രതയിലാണ്. ഇറാൻ കപ്പൽ സുരക്ഷിതമായി ഡോക്ക് ചെയ്യിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെന്നും എല്ലായിടത്തും കൺട്രോൾ റൂമുകൾ തുറന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/statement-not-enough-opposition-demands-discussion-uproar-in-both-houses/">പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകുമോ? മറുപടിയുമായി യുഎഇ, ആ‌ർക്കും സംശയം വേണ്ട, യുദ്ധത്തിൽ പങ്കാളിയാകില്ല; &#8216;പശ്ചിമേഷ്യയിൽ സമാധാനമാണ് ആഗ്രഹം&#8217;</title>
		<link>https://ml.starvisionnews.com/uae-responds-no-one-should-doubt-it-it-will-not-be-involved-in-the-war-peace-is-the-desire-in-west-asia/?utm_source=rss&#038;utm_medium=rss&#038;utm_campaign=uae-responds-no-one-should-doubt-it-it-will-not-be-involved-in-the-war-peace-is-the-desire-in-west-asia</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 08 Mar 2026 15:39:45 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[UAE]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204350</guid>

					<description><![CDATA[<p>അബുദാബി: പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കാളിയാകുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ). മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ തങ്ങൾ യാതൊരുവിധത്തിലും നേരിട്ട് പങ്കാളികളാകില്ലെന്ന് യു എ ഇ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും യുഎഇ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വസ്തുതയല്ലെന്നും ഔദ്യോഗികമായി വ്യക്തമാക്കി. തങ്ങൾക്ക് നേരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുന്നതിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സമാധാനപരമായ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെന്നും യു എ ഇ വിവരിച്ചു. നിലവിലെ സംഘർഷങ്ങളിലേക്ക് [...]</p>
<p>The post <a href="https://ml.starvisionnews.com/uae-responds-no-one-should-doubt-it-it-will-not-be-involved-in-the-war-peace-is-the-desire-in-west-asia/">യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകുമോ? മറുപടിയുമായി യുഎഇ, ആ‌ർക്കും സംശയം വേണ്ട, യുദ്ധത്തിൽ പങ്കാളിയാകില്ല; &#8216;പശ്ചിമേഷ്യയിൽ സമാധാനമാണ് ആഗ്രഹം&#8217;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p>അബുദാബി: പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കാളിയാകുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ). മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ തങ്ങൾ യാതൊരുവിധത്തിലും നേരിട്ട് പങ്കാളികളാകില്ലെന്ന് യു എ ഇ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും യുഎഇ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വസ്തുതയല്ലെന്നും ഔദ്യോഗികമായി വ്യക്തമാക്കി. തങ്ങൾക്ക് നേരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുന്നതിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സമാധാനപരമായ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെന്നും യു എ ഇ വിവരിച്ചു. നിലവിലെ സംഘർഷങ്ങളിലേക്ക് നേരിട്ട് ഇടപെടാനോ സൈനിക നീക്കങ്ങളുടെ ഭാഗമാകാനോ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ യു എ ഇ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. മേഖലയിലെ സമാധാനമാണ് യു എ ഇ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.<br></p>



<p>അതിനിടെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അനിഷ്ട സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ നിയന്ത്രിത മേഖലകൾ, അപകടസ്ഥലങ്ങൾ, വിമാനത്താവള പരിസരങ്ങൾ എന്നിവ ചിത്രീകരിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യു എ ഇ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എംബസിയുടെ ഈ അറിയിപ്പ്. സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചാലുടൻ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുകയും &#8216;ഓൾ ക്ലിയർ&#8217; സിഗ്നൽ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരുകയും വേണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്. മുന്നറിയിപ്പ് സമയങ്ങളിൽ വീഡിയോ എടുക്കാനോ ഫോട്ടോ എടുക്കാനോ ആരും പുറത്തിറങ്ങരുത്. മിസൈൽ അവശിഷ്ടങ്ങൾ മൂലമോ മറ്റോ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ സോഷ്യൽ മീഡിയയിലോ പങ്കുവെക്കാനും പാടില്ല. വിമാനത്താവളത്തിനുള്ളിൽ എത്തുമ്പോഴോ പുറപ്പെടുമ്പോഴോ യാതൊരു കാരണവശാലും ചിത്രീകരണം നടത്തരുത്. മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാനോ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ യുഎഇ അധികൃതരെ വിവരം അറിയിക്കുകയാണ് വേണ്ടത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/uae-responds-no-one-should-doubt-it-it-will-not-be-involved-in-the-war-peace-is-the-desire-in-west-asia/">യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകുമോ? മറുപടിയുമായി യുഎഇ, ആ‌ർക്കും സംശയം വേണ്ട, യുദ്ധത്തിൽ പങ്കാളിയാകില്ല; &#8216;പശ്ചിമേഷ്യയിൽ സമാധാനമാണ് ആഗ്രഹം&#8217;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ദില്ലിയിൽ ജാ​ഗ്രത; എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ കൂട്ടുന്നു, ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം</title>
		<link>https://ml.starvisionnews.com/security-of-american-institutions-including-embassy-increased-instructions-to-submit-daily-reports/?utm_source=rss&#038;utm_medium=rss&#038;utm_campaign=security-of-american-institutions-including-embassy-increased-instructions-to-submit-daily-reports</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 08 Mar 2026 09:25:26 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[US EMBASSY]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204317</guid>

					<description><![CDATA[<p>ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാ​ഗ്രത കടുപ്പിച്ച് ദില്ലി പൊലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ദില്ലി പൊലീസ് കമ്മീഷണർ നിർദേശം നൽകി. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് സെപ്ഷ്യൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.വിശാഖപട്ടത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാൻറെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്. ഇസ്രയേലും [...]</p>
<p>The post <a href="https://ml.starvisionnews.com/security-of-american-institutions-including-embassy-increased-instructions-to-submit-daily-reports/">ദില്ലിയിൽ ജാ​ഗ്രത; എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ കൂട്ടുന്നു, ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p>ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാ​ഗ്രത കടുപ്പിച്ച് ദില്ലി പൊലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ദില്ലി പൊലീസ് കമ്മീഷണർ നിർദേശം നൽകി. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് സെപ്ഷ്യൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.<br>വിശാഖപട്ടത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാൻറെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്. ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ച 28-ാം തീയതിയാണ് ഇറാൻ്റെ കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുവാദം തേടിയത്. ഒന്നാം തിയതി ഇന്ത്യ അനുവാദം നൽകിയെന്നും കപ്പൽ നാലാം തീയതി കൊച്ചിയിൽ അടുപ്പിച്ചെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു. കപ്പലിലുള്ള 183 പേർക്ക് നാവികസേന ബേസിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഉണ്ടായിരുന്ന ഐആർഐഎസ് ദേന കപ്പലാണ് അമേരിക്ക കഴിഞ്ഞ ദിവസം മുക്കിയത്.<br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/security-of-american-institutions-including-embassy-increased-instructions-to-submit-daily-reports/">ദില്ലിയിൽ ജാ​ഗ്രത; എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ കൂട്ടുന്നു, ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>യുദ്ധത്തിന്‍റെ എട്ടാം ദിനം ഇറാനിലേക്ക് ഫോൺ കോൾ, അതി നിർണായക ഇടപെടലുമായി പുടിൻ; ഇറാൻ പ്രസിഡന്‍റുമായി ചർച്ച; സംഘർഷം അവസാനിപ്പിക്കാൻ പരിശ്രമം</title>
		<link>https://ml.starvisionnews.com/putin-makes-a-very-crucial-intervention-talks-with-the-iranian-president/?utm_source=rss&#038;utm_medium=rss&#038;utm_campaign=putin-makes-a-very-crucial-intervention-talks-with-the-iranian-president</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 07 Mar 2026 09:46:48 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204243</guid>

					<description><![CDATA[<p>മോസ്കോ: ഇസ്രായേൽ &#8211; അമേരിക്കൻ ആക്രമണത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലടക്കം പുടിൻ അനുശോചനവും രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്‍റ് അനുശോചനം അറിയിച്ചത്. അമേരിക്കൻ &#8211; ഇസ്രയേൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. സംഘർഷം വലുതാക്കരുത് എന്ന് ഇറാനോടും റഷ്യൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ (ജി സി [...]</p>
<p>The post <a href="https://ml.starvisionnews.com/putin-makes-a-very-crucial-intervention-talks-with-the-iranian-president/">യുദ്ധത്തിന്‍റെ എട്ടാം ദിനം ഇറാനിലേക്ക് ഫോൺ കോൾ, അതി നിർണായക ഇടപെടലുമായി പുടിൻ; ഇറാൻ പ്രസിഡന്‍റുമായി ചർച്ച; സംഘർഷം അവസാനിപ്പിക്കാൻ പരിശ്രമം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>മോസ്കോ: ഇസ്രായേൽ &#8211; അമേരിക്കൻ ആക്രമണത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലടക്കം പുടിൻ അനുശോചനവും രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്&#x200d;റ് അനുശോചനം അറിയിച്ചത്. അമേരിക്കൻ &#8211; ഇസ്രയേൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. സംഘർഷം വലുതാക്കരുത് എന്ന് ഇറാനോടും റഷ്യൻ പ്രസിഡന്&#x200d;റ് ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാഷ്ട്രങ്ങളുമായി നിരന്തര സമ്പർക്കത്തിലാണെന്നും പുടിൻ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് റഷ്യയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസിഡന്&#x200d;റ് വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി എട്ടാം നാളിലാണ് സമാധാനത്തിനായുള്ള പുടിന്&#x200d;റെ നിർണായക ഇടപെടൽ.<br></p>



<p>പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന നിലപാടാണ് വ്‌ളാഡിമിർ പുടിൻ മുന്നോട്ടുവച്ചത്. സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ &#8211; സൈനിക നേതാക്കൾ, നിരവധി സാധാരണക്കാർ എന്നിവരുടെ വേർപാടിൽ പുടിൻ അനുശോചനം രേഖപ്പെടുത്തി. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിനോടുള്ള റഷ്യയുടെ ശക്തമായ എതിർപ്പ് പുടിൻ ആവർത്തിച്ചു. സായുധ ആക്രമണങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴി തേടണമെന്നും ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജി സി സി അംഗരാജ്യങ്ങളിലെ നേതാക്കളുമായി താൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യൻ പക്ഷത്തുനിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പുടിൻ അറിയിച്ചു.<br></p>



<p>ഇറാന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ റഷ്യ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയൻ നന്ദി അറിയിച്ചു. സംഘർഷത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പുടിനെ വിശദമായി ധരിപ്പിച്ചു. പശ്ചിമേഷ്യയിലെ ഈ യുദ്ധസാഹചര്യം ആഗോള എണ്ണവില വർധിക്കുന്നതിനും സാമ്പത്തിക അനിശ്ചിതത്വത്തിനും കാരണമായിട്ടുണ്ടെന്നും ഇരു നേതാക്കളും വിലയിരുത്തി. വിവിധ തലങ്ങളിലുള്ള ചർച്ചകൾ വരും ദിവസങ്ങളിലും തുടരാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/putin-makes-a-very-crucial-intervention-talks-with-the-iranian-president/">യുദ്ധത്തിന്‍റെ എട്ടാം ദിനം ഇറാനിലേക്ക് ഫോൺ കോൾ, അതി നിർണായക ഇടപെടലുമായി പുടിൻ; ഇറാൻ പ്രസിഡന്‍റുമായി ചർച്ച; സംഘർഷം അവസാനിപ്പിക്കാൻ പരിശ്രമം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പശ്ചിമേഷ്യൻ സംഘർഷം: സുപ്രധാന അറിയിപ്പുമായി കേന്ദ്രസർക്കാർ; &#8216;ഇന്ത്യയിലുള്ളവർക്ക് ആശങ്ക വേണ്ട, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട്&#8217;</title>
		<link>https://ml.starvisionnews.com/people-in-india-need-not-worry-there-are-250-million-barrels-of-oil-reserves/?utm_source=rss&#038;utm_medium=rss&#038;utm_campaign=people-in-india-need-not-worry-there-are-250-million-barrels-of-oil-reserves</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 07 Mar 2026 07:33:22 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[Oil Rates]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204217</guid>

					<description><![CDATA[<p>ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ, കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് ഇന്ത്യ. 25 കോടി ബാരലിലധികം (ഏകദേശം 4,000 കോടി ലിറ്റർ) ക്രൂഡ് ഓയിലിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാണിജ്യ വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായാൽ പോലും 7 മുതൽ 8 ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഈ ഇന്ധനം രാജ്യത്തിൻ്റെ പല [...]</p>
<p>The post <a href="https://ml.starvisionnews.com/people-in-india-need-not-worry-there-are-250-million-barrels-of-oil-reserves/">പശ്ചിമേഷ്യൻ സംഘർഷം: സുപ്രധാന അറിയിപ്പുമായി കേന്ദ്രസർക്കാർ; &#8216;ഇന്ത്യയിലുള്ളവർക്ക് ആശങ്ക വേണ്ട, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട്&#8217;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ, കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് ഇന്ത്യ. 25 കോടി ബാരലിലധികം (ഏകദേശം 4,000 കോടി ലിറ്റർ) ക്രൂഡ് ഓയിലിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാണിജ്യ വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായാൽ പോലും 7 മുതൽ 8 ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഈ ഇന്ധനം രാജ്യത്തിൻ്റെ പല ഭാഗത്തായാണ് ശേഖരിച്ചിരിക്കുന്നതെന്നും അതിനാൽ യാതൊരു ആശങ്കയും വേണ്ടെന്നും സർക്കാർ വ്യക്തമാക്കി.<br></p>



<p>മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരണ കേന്ദ്രങ്ങളിലും, റിഫൈനറി ടാങ്കുകളിലും, പൈപ്പ് ലൈനുകളിലും, കപ്പലുകളിലുമായാണ് ഈ എണ്ണ ശേഖരമുള്ളത്. നിലവിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, എൽപിജി, എൽഎൻജി എന്നിവയുടെയെല്ലാം മതിയായ ശേഖരമുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. ലോകത്തെ മിക്ക രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി കരാറുകൾ ഉള്ളതിനാൽ വിതരണത്തിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. രാജ്യം പിന്തുടരുന്ന ശക്തമായ ഊർജ്ജ നയത്തിന്റെ ഫലമാണ് ഇത്. ലോകത്തെ 40-ഓളം രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഹോർമുസ് കടലിടുക്ക് പോലുള്ള മറ്റ് പാതകളിൽ തടസ്സമുണ്ടായാലും പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കില്ല. റഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള എണ്ണ ലഭ്യത ഇന്ത്യയെ സഹായിക്കും.<br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/people-in-india-need-not-worry-there-are-250-million-barrels-of-oil-reserves/">പശ്ചിമേഷ്യൻ സംഘർഷം: സുപ്രധാന അറിയിപ്പുമായി കേന്ദ്രസർക്കാർ; &#8216;ഇന്ത്യയിലുള്ളവർക്ക് ആശങ്ക വേണ്ട, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട്&#8217;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പശ്ചിമേഷ്യയിലെ സംഘര്‍ഷം; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്</title>
		<link>https://ml.starvisionnews.com/conflict-in-the-middle-east-unusual-incidents-are-happening-says-defence-minister-rajnath-singh/?utm_source=rss&#038;utm_medium=rss&#038;utm_campaign=conflict-in-the-middle-east-unusual-incidents-are-happening-says-defence-minister-rajnath-singh</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 06 Mar 2026 06:38:38 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[Defence Minister]]></category>
		<category><![CDATA[Defense Minister Rajnath Singh]]></category>
		<category><![CDATA[INDIA NEWS]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204133</guid>

					<description><![CDATA[<p>ദില്ലി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് രാജ്‍നാഥ് സിങ് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന ആശങ്ക സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലോ നമ്മുടെ അയൽപക്കത്തോ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. വ്യാപാര മാധ്യമം മാത്രമല്ല ആഗോള ശക്തിയുടെ കേന്ദ്രമായി സമുദ്രങ്ങൾ മാറുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അമേരിക്ക, ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ സമുദ്രങ്ങളുടെ പ്രധാന്യം ഒന്നുകൂടി വര്‍ധിച്ചു. നേരത്തെ [...]</p>
<p>The post <a href="https://ml.starvisionnews.com/conflict-in-the-middle-east-unusual-incidents-are-happening-says-defence-minister-rajnath-singh/">പശ്ചിമേഷ്യയിലെ സംഘര്‍ഷം; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>ദില്ലി: പശ്ചിമേഷ്യയിലെ സംഘര്&#x200d;ഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്&#x200d;നാഥ് സിങ്. അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് രാജ്&#x200d;നാഥ് സിങ് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന ആശങ്ക സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലോ നമ്മുടെ അയൽപക്കത്തോ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. വ്യാപാര മാധ്യമം മാത്രമല്ല ആഗോള ശക്തിയുടെ കേന്ദ്രമായി സമുദ്രങ്ങൾ മാറുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അമേരിക്ക, ഇസ്രയേൽ-ഇറാൻ സംഘര്&#x200d;ഷത്തിന്&#x200d;റെ പശ്ചാത്തലത്തിൽ സമുദ്രങ്ങളുടെ പ്രധാന്യം ഒന്നുകൂടി വര്&#x200d;ധിച്ചു. നേരത്തെ സമുദ്രത്തെ വ്യാപാരത്തിന് മാത്രമായാണ് കണ്ടിരുന്നതെങ്കിൽ ഇപ്പോള്&#x200d; നയതന്ത്രപരമായ ശക്തികേന്ദ്രമായി സമുദ്രങ്ങള്&#x200d; മാറുകയാണ്. സാഗര്&#x200d; സങ്കൽപ് എന്ന പേരിലുള്ള സമുദ്രവുമായി ബന്ധപ്പെട്ട കോണ്&#x200d;ക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.<br><br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/conflict-in-the-middle-east-unusual-incidents-are-happening-says-defence-minister-rajnath-singh/">പശ്ചിമേഷ്യയിലെ സംഘര്‍ഷം; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പശ്ചിമേഷ്യൻ സംഘർഷത്തിൽ അതിശയോക്തി കലർത്തിയാൽ പ്രവാസികളുടെ കുടുംബങ്ങളെ ബാധിക്കും, വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി</title>
		<link>https://ml.starvisionnews.com/news-should-be-reported-with-caution-chief-minister/?utm_source=rss&#038;utm_medium=rss&#038;utm_campaign=news-should-be-reported-with-caution-chief-minister</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 05 Mar 2026 13:37:31 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[CM PINARAYI VIJAYAN]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[West Asian Conflict]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204100</guid>

					<description><![CDATA[<p>തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്‍ അവധാനതയോടെ കൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ച മാധ്യമ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വസ്തുതകളിൽ അതിശയോക്തി കലർത്തുന്നത് പല രീതിയിൽ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ [...]</p>
<p>The post <a href="https://ml.starvisionnews.com/news-should-be-reported-with-caution-chief-minister/">പശ്ചിമേഷ്യൻ സംഘർഷത്തിൽ അതിശയോക്തി കലർത്തിയാൽ പ്രവാസികളുടെ കുടുംബങ്ങളെ ബാധിക്കും, വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്&#x200d; അവധാനതയോടെ കൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രവാസികള്&#x200d;ക്കും അവരുടെ കുടുംബാംഗങ്ങള്&#x200d;ക്കും ആശ്വാസം പകരുന്നതില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘർഷത്തിന്&#x200d;റെ പശ്ചാത്തലത്തിൽ വിളിച്ച മാധ്യമ മേധാവികളുടെ ഓണ്&#x200d;ലൈന്&#x200d; യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വസ്തുതകളിൽ അതിശയോക്തി കലർത്തുന്നത് പല രീതിയിൽ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള എന്തെങ്കിലും ബന്ധമുണ്ട്. അവിടുത്തെ സംഘർഷവാർത്തകൾ നാട്ടിലുള്ള കുടുംബങ്ങളിൽ ഭയം, ആശങ്ക എന്നിവ വർധിപ്പിക്കും. അതുകൊണ്ട് സംഘർഷവുമായി ബന്ധപ്പെട്ട ഓരോ വാർത്തയും വളരെ ഗൗരവത്തിലും അവധാനതയിലും കൊടുക്കേണ്ടതാണ്. ദൃശ്യ-അച്ചടി- ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങൾ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.<br>വസ്തുതകൾ ചോർന്നു പോകാതെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകണം ഇത്തരം വാർത്തകൾ നൽകേണ്ടത്. അല്പമെങ്കിലും അതിശയോക്തി കലർത്തുന്നത് പല രീതിയിൽ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. വാർത്തകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളും വാർത്തയായി പ്രചരിക്കാൻ ഒരു കാരണവശാലും ഇടവരരുത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസികൾ, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കി മാത്രമേ വാർത്തകൾ നൽകാവൂ. ബ്രേക്കിംഗ് ന്യൂസ് കൊടുക്കാൻ പലപ്പോഴും മത്സരം തന്നെ ഉണ്ടാകാറുണ്ട്. അത്തരം മത്സരത്തിന്റെ പേരിൽ വസ്തുതകൾ തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ നേതൃ തലത്തിൽ തന്നെ ഇടപെടൽ ഉണ്ടാകണം. അതോടൊപ്പം അതിരൂക്ഷവും ഭീതിയുണർത്തുന്നതുമായ അവതരണം ഒഴിവാക്കേണ്ടതുമുണ്ട്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ, തീപിടുത്തങ്ങൾ, സ്ഫോടനങ്ങൾ തുടങ്ങിയവ അതിവൈകാരികതയോടെ അവതരിപ്പിക്കുന്നത് പ്രവാസി കുടുംബങ്ങളിൽ അനാവശ്യമായ ഭയം സൃഷ്ടിക്കാം. സംഘർഷത്തിന്റെ യഥാർത്ഥ വ്യാപ്തി കൃത്യമായി വിശദീകരിക്കുന്ന സമതുലിതമായ അവതരണം ഉറപ്പാക്കണം. എല്ലാ ഗൾഫ് രാജ്യങ്ങളും ഒരേ വിധത്തിൽ അപകടത്തിലാണ് എന്ന പൊതുവായ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടാകരുത്. വിഷയത്തെക്കുറിച്ചുള്ള വിദഗ്ധരുടെയും നയതന്ത്ര മേഖലയിൽ പരിചയമുള്ളവരുടെയും വിലയിരുത്തലുകൾ ഉൾപ്പെടുത്തി സമതുലിതമായ ചർച്ചകൾ നടത്തുന്നതും ആവശ്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.</p>



<p>പ്രവാസികളുടെ സുരക്ഷയെ മുൻനിർത്തിയുള്ള റിപ്പോർട്ടിങ്ങിനും മാധ്യമങ്ങൾ ശ്രദ്ധിക്കണം. പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ, ജോലി സ്ഥലം, വിലാസം തുടങ്ങിയവ അവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തുവിടരുത്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ സെൻസേഷണൽ രീതിയിൽ അവതരിപ്പിക്കുന്നതും ഒഴിവാക്കണം. പകരം സുരക്ഷാ നിർദേശങ്ങളും ആവശ്യമായ അറിയിപ്പുകളും മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയ വാർത്തകൾ നൽകാനാണ് ശ്രദ്ധിക്കേണ്ടത്. ഇതോടൊപ്പം ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കേണ്ടതുണ്ട്. ഹെൽപ് ലൈൻ നമ്പറുകളും സഹായ സംവിധാനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ സഹായിക്കണം. ഇന്ത്യൻ എംബസികളുടെ അടിയന്തര ഫോൺ നമ്പറുകൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായ കേന്ദ്രങ്ങൾ, നോർക്കയുടെ സേവനങ്ങൾ, കേരള സർക്കാർ പ്രവാസി വകുപ്പിന്റെ സേവനങ്ങൾ എന്നിവ നിരന്തരം അറിയിക്കുന്നതിലൂടെ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കാൻ കഴിയും. ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളുടെയും കമ്മ്യൂണിറ്റി കൂട്ടായ്മകളുടെയും സഹായ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തണം. സുരക്ഷിതമായി കഴിയുന്ന പ്രദേശങ്ങൾ, ജോലി സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള യാഥാർത്ഥ്യ വിവരങ്ങൾ നൽകുന്നത് ഭീതി കുറയ്ക്കാൻ സഹായിക്കും. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഫാക്റ്റ് ചെക്കിംഗ് സംവിധാനം ശക്തമാക്കുകയും വ്യാജ ചിത്രങ്ങൾക്കും പഴയ വീഡിയോകൾക്കും പുതിയ സംഭവങ്ങളുടെ പേരിൽ പ്രചരണം ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും പ്രധാനമാണെന്നും മുഖ്യമന്ത്രി വിവരിച്ചു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/news-should-be-reported-with-caution-chief-minister/">പശ്ചിമേഷ്യൻ സംഘർഷത്തിൽ അതിശയോക്തി കലർത്തിയാൽ പ്രവാസികളുടെ കുടുംബങ്ങളെ ബാധിക്കും, വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
