<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>USA | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/usa/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/usa/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Tue, 31 Mar 2026 14:25:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>USA | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/usa/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അതിനും മടിക്കില്ല, ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്; ഇറാൻ യുദ്ധത്തിൽ നിർണ്ണായക നീക്കം, കരസേനയെ ഇറക്കുന്നത് തള്ളാതെ പെന്‍റഗൺ</title>
		<link>https://ml.starvisionnews.com/pentagon-does-not-rule-out-sending-ground-troops-as-a-decisive-move-in-the-iran-war/?utm_source=rss&#038;utm_medium=rss&#038;utm_campaign=pentagon-does-not-rule-out-sending-ground-troops-as-a-decisive-move-in-the-iran-war</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 31 Mar 2026 14:24:58 +0000</pubDate>
				<category><![CDATA[Israel-Iran conflict]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Iran]]></category>
		<category><![CDATA[Pentagon]]></category>
		<category><![CDATA[USA]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=206104</guid>

					<description><![CDATA[<p>വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെഗ്‌സെത്ത് അമേരിക്കയുടെ ശക്തമായ നിലപാട് വെളിപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണെങ്കിലും സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പെന്‍റഗൺ നൽകുന്നത്. ഇറാനെതിരെ സ്വീകരിക്കാൻ പോകുന്ന സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ [...]</p>
<p>The post <a href="https://ml.starvisionnews.com/pentagon-does-not-rule-out-sending-ground-troops-as-a-decisive-move-in-the-iran-war/">അതിനും മടിക്കില്ല, ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്; ഇറാൻ യുദ്ധത്തിൽ നിർണ്ണായക നീക്കം, കരസേനയെ ഇറക്കുന്നത് തള്ളാതെ പെന്‍റഗൺ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p class="wp-block-paragraph">വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെഗ്‌സെത്ത് അമേരിക്കയുടെ ശക്തമായ നിലപാട് വെളിപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണെങ്കിലും സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പെന്&#x200d;റഗൺ നൽകുന്നത്.<br><br>ഇറാനെതിരെ സ്വീകരിക്കാൻ പോകുന്ന സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നത് ശത്രുവിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. &#8220;ഒരു യുദ്ധത്തിൽ ജയിക്കണമെങ്കിൽ നമ്മൾ എന്ത് ചെയ്യും, എന്ത് ചെയ്യില്ല എന്ന് ശത്രുവിനോട് മുൻകൂട്ടി പറയരുത്. ആവശ്യമെങ്കിൽ പ്രസിഡന്&#x200d;റിന് വേണ്ടി ഏത് ഓപ്ഷനും നടപ്പിലാക്കാൻ പ്രതിരോധ വകുപ്പ് സജ്ജമാണ്,&#8221; ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു. കഴിഞ്ഞ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ താൻ രഹസ്യ സന്ദർശനം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ സന്ദർശനം നടത്തിയ സ്ഥലങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.</p>



<p class="wp-block-paragraph">യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്‌നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഒരു മാസമായി തുടരുന്ന സൈനിക നീക്കത്തിലൂടെ ഇറാന്&#x200d;റെ 11,000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി അദ്ദേഹം അവകാശപ്പെട്ടു. ഇറാന്&#x200d;റെ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ശൃംഖലകൾ എന്നിവ തകർക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്&#x200d;റെ നാവികസേനയ്ക്ക് മേൽ അമേരിക്കൻ സൈന്യം ആധിപത്യം സ്ഥാപിച്ചതായും കടലിൽ മൈനുകൾ വിന്യസിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കിയതായും ജനറൽ കെയ്ൻ വ്യക്തമാക്കി. സൈനിക നടപടികൾ തുടരുമ്പോഴും സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്നുമാണ് പെന്റഗണിന്റെ വിലയിരുത്തൽ.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS5-1024x1024.jpeg" alt="" class="wp-image-194251"/></figure>
<p>The post <a href="https://ml.starvisionnews.com/pentagon-does-not-rule-out-sending-ground-troops-as-a-decisive-move-in-the-iran-war/">അതിനും മടിക്കില്ല, ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്; ഇറാൻ യുദ്ധത്തിൽ നിർണ്ണായക നീക്കം, കരസേനയെ ഇറക്കുന്നത് തള്ളാതെ പെന്‍റഗൺ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ വെച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി, അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ്</title>
		<link>https://ml.starvisionnews.com/iran-sets-5-conditions-to-end-war-rejects-trumps-proposals-warns-of-targeting-american-troops/?utm_source=rss&#038;utm_medium=rss&#038;utm_campaign=iran-sets-5-conditions-to-end-war-rejects-trumps-proposals-warns-of-targeting-american-troops</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 25 Mar 2026 17:12:24 +0000</pubDate>
				<category><![CDATA[Israel-Iran conflict]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Donald Trump]]></category>
		<category><![CDATA[Iran]]></category>
		<category><![CDATA[Strait of Hormuz]]></category>
		<category><![CDATA[USA]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=205705</guid>

					<description><![CDATA[<p>ടെഹ്റാൻ: അമേരിക്കയുടെ വെടിനിർത്തൽ ഉപാധികൾ തള്ളി ഇറാൻ. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ 5 നിബന്ധനകൾ മൂന്നോട്ടുവെച്ചു. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ. ഹോർമുസ് [...]</p>
<p>The post <a href="https://ml.starvisionnews.com/iran-sets-5-conditions-to-end-war-rejects-trumps-proposals-warns-of-targeting-american-troops/">യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ വെച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി, അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p class="wp-block-paragraph">ടെഹ്റാൻ: അമേരിക്കയുടെ വെടിനിർത്തൽ ഉപാധികൾ തള്ളി ഇറാൻ. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്&#x200d; തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ 5 നിബന്ധനകൾ മൂന്നോട്ടുവെച്ചു. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ.<br><br>ഹോർമുസ് കടലിടുക്കിന്&#x200d;റെ (Strait of Hormuz) നിയന്ത്രണം തങ്ങൾക്ക് ലഭിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ നിർദ്ദേശം അമേരിക്ക അംഗീകരിക്കാൻ സാധ്യതയില്ല. നിർണ്ണായകമായ ഈ എണ്ണക്കപ്പൽ പാത താനും ഇറാൻ പരമോന്നത നേതാവും സംയുക്തമായി നിയന്ത്രിക്കാമെന്ന് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.&nbsp;</p>



<p class="wp-block-paragraph">ഖാർഗ് ദ്വീപിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസ് ചർച്ച നടത്തിയെന്നാണ് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദ്വീപിൽ മേൽക്കൈ നേടുന്നതിലൂടെ എണ്ണ ഉൽപ്പാദനത്തിലൂടെ ഇറാൻ നേടുന്ന സാമ്പത്തിക വരുമാനം കുറയ്ക്കാനും നിലവിലെ സംഘർഷത്തിന്റെ ഗതിയെ സ്വാധീനിക്കാനും കഴിയുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളിൽ നിന്ന് പുറത്ത് അഭയം തേടിയ അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകുന്നു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS5-1024x1024.jpeg" alt="" class="wp-image-194251"/></figure>
<p>The post <a href="https://ml.starvisionnews.com/iran-sets-5-conditions-to-end-war-rejects-trumps-proposals-warns-of-targeting-american-troops/">യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ വെച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി, അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>&#8216;സമയം നേടാനുള്ള അടവ് മാത്രം&#8217;, ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം</title>
		<link>https://ml.starvisionnews.com/irans-foreign-ministry-dismisses-trumps-claim-that-talks-with-iranian-leadership-are-just-a-ploy-to-buy-time/?utm_source=rss&#038;utm_medium=rss&#038;utm_campaign=irans-foreign-ministry-dismisses-trumps-claim-that-talks-with-iranian-leadership-are-just-a-ploy-to-buy-time</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 23 Mar 2026 16:11:37 +0000</pubDate>
				<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Donald Trump]]></category>
		<category><![CDATA[Strait of Hormuz]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=205536</guid>

					<description><![CDATA[<p>ടെഹ്റാൻ: ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കെതിരായ സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. മെഹർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ വാദം സമയം നേടാനുള്ള അടവാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സംഘർഷത്തെ തുടർന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനും കൂടുതൽ സൈനിക നടപടികൾക്ക് തയ്യാറെടുക്കാനുമാണ് ഈ നീക്കമെന്നും ഇറാൻ ആരോപിക്കുന്നു. [...]</p>
<p>The post <a href="https://ml.starvisionnews.com/irans-foreign-ministry-dismisses-trumps-claim-that-talks-with-iranian-leadership-are-just-a-ploy-to-buy-time/">&#8216;സമയം നേടാനുള്ള അടവ് മാത്രം&#8217;, ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p class="wp-block-paragraph">ടെഹ്റാൻ: ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കെതിരായ സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. മെഹർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ വാദം സമയം നേടാനുള്ള അടവാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സംഘർഷത്തെ തുടർന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനും കൂടുതൽ സൈനിക നടപടികൾക്ക് തയ്യാറെടുക്കാനുമാണ് ഈ നീക്കമെന്നും ഇറാൻ ആരോപിക്കുന്നു. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകൾ ഊർജ്ജ വില കുറയ്ക്കാനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നതെന്നാണ് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷം ലഘൂകരിക്കാൻ മേഖലയിലെ രാജ്യങ്ങൾ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. അവരോടെല്ലാം ഞങ്ങളുടെ മറുപടി വ്യക്തമാണ്. ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, എല്ലാ അഭ്യർത്ഥനകളും വാഷിംഗ്ടണിലേക്കാണ് പോകേണ്ടത് എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.<br><br>അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള ചർച്ചകളും നടക്കുന്നില്ലെന്ന് ഒരു ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഫാർസ് ന്യൂസും റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയിൽ നിന്ന് ട്രംപ് പിന്മാറിയത്, തങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണെന്നും ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും മറ്റ് കേന്ദ്രങ്ങൾക്കും നേരെയുള്ള സൈനിക നടപടി അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാറിന് നിർദ്ദേശം നൽകിയതായാണ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. ടെഹ്‌റാനുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി ഭരണകൂടത്തിലെ ഏറ്റവും ഉന്നതനായ ഒരു വ്യക്തിയുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്&#x200d;റെ വെളിപ്പെടുത്തൽ. എന്നാൽ ഈ ചർച്ചകൾ ഇറാന്&#x200d;റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുമായല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇറാനിലെ ഒരു പ്രമുഖ നേതാവ് ചർച്ചകളിൽ പങ്കാളിയാണെന്ന വിവരം ട്രംപ് പുറത്തുവിട്ടത്. ഇറാന്&#x200d;റെ നേതൃനിരയിലെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഏതാണ്ട് പൂർണ്ണമായും തങ്ങൾ തുടച്ചുനീക്കിയെന്നും, എന്നാൽ ഇപ്പോൾ ചർച്ച നടത്തുന്ന വ്യക്തി അവിടുത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.<br></p>



<p class="wp-block-paragraph">കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ വളരെ നല്ലതും ഫലപ്രദവുമായ സംഭാഷണങ്ങൾ നടന്നുവെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിലപാടിൽ നിന്നുള്ള മാറ്റമാണ് പുതിയ പ്രഖ്യാപനം. ഫെബ്രുവരി 28ന് 86 വയസ്സുകാരനായ ഇറാന്റെ പരമോന്നത നേതാവിനെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കത്തിൽ വധിച്ചതോടെയാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്. പരമോന്നത നേതാവിന്റെ കൊലപാതകത്തിന്  പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ ഇസ്രായേൽ, യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ഇത് ജലപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും അന്താരാഷ്ട്ര ഊർജ്ജ വിപണിയെയും ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിക്കുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ ഏതാണ്ട് പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/irans-foreign-ministry-dismisses-trumps-claim-that-talks-with-iranian-leadership-are-just-a-ploy-to-buy-time/">&#8216;സമയം നേടാനുള്ള അടവ് മാത്രം&#8217;, ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>&#8216;ഇറാൻ പ്രശ്‌നമുണ്ടാക്കിയില്ല&#8217;; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി</title>
		<link>https://ml.starvisionnews.com/iran-did-not-cause-the-problem-us-counterterrorism-chief-resigns-a-major-setback-for-trump/?utm_source=rss&#038;utm_medium=rss&#038;utm_campaign=iran-did-not-cause-the-problem-us-counterterrorism-chief-resigns-a-major-setback-for-trump</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 17 Mar 2026 16:22:48 +0000</pubDate>
				<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=205136</guid>

					<description><![CDATA[<p>വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് [...]</p>
<p>The post <a href="https://ml.starvisionnews.com/iran-did-not-cause-the-problem-us-counterterrorism-chief-resigns-a-major-setback-for-trump/">&#8216;ഇറാൻ പ്രശ്‌നമുണ്ടാക്കിയില്ല&#8217;; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p class="wp-block-paragraph">വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്.<br><br>ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.<br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/iran-did-not-cause-the-problem-us-counterterrorism-chief-resigns-a-major-setback-for-trump/">&#8216;ഇറാൻ പ്രശ്‌നമുണ്ടാക്കിയില്ല&#8217;; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അതിശക്തമായ ആക്രമണം ഉണ്ടാകും; ഇറാന്റെ സമ്പൂർണ നാശം പരി​ഗണനയിലെന്ന് ട്രംപ്, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിലെത്തി</title>
		<link>https://ml.starvisionnews.com/trump-says-the-complete-destruction-of-iran-is-under-consideration/?utm_source=rss&#038;utm_medium=rss&#038;utm_campaign=trump-says-the-complete-destruction-of-iran-is-under-consideration</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 07 Mar 2026 15:52:02 +0000</pubDate>
				<category><![CDATA[Israel-Iran conflict]]></category>
		<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Donald Trump]]></category>
		<category><![CDATA[Iran]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204273</guid>

					<description><![CDATA[<p>വാഷിങ്ടൺ: ഇറാനെതിരെ കടുപ്പിച്ച് ട്രംപ്. ഇറാന്റെ സമ്പൂർണ നാശം പരി​ഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി. ഇറാന്റെ സമ്പൂർണ നാശമാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ ഇന്ന് വ്യക്തത നൽകിയിരുന്നു. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ [...]</p>
<p>The post <a href="https://ml.starvisionnews.com/trump-says-the-complete-destruction-of-iran-is-under-consideration/">അതിശക്തമായ ആക്രമണം ഉണ്ടാകും; ഇറാന്റെ സമ്പൂർണ നാശം പരി​ഗണനയിലെന്ന് ട്രംപ്, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിലെത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p class="wp-block-paragraph">വാഷിങ്ടൺ: ഇറാനെതിരെ കടുപ്പിച്ച് ട്രംപ്. ഇറാന്റെ സമ്പൂർണ നാശം പരി​ഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി.<br><br><br>ഇറാന്റെ സമ്പൂർണ നാശമാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ ഇന്ന് വ്യക്തത നൽകിയിരുന്നു. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോ​ഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നുമായിരുന്നു ഇറാന്റെ അറിയിപ്പ്. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്.</p>



<p class="wp-block-paragraph">ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണെന്നും മിഡിൽഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറയുന്നു. സമ്പൂർണയായി ഇറാൻ ഞങ്ങൾക്ക് കീഴ്പ്പെടണം എന്നും ആവശ്യപ്പെടുന്നു. ഇതുവരെ ഞങ്ങൾ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. വലിയ വിനാശമുണ്ടാക്കും, ഒരുപാട് ജീവനുകൾ നഷ്ടമാകും തുടങ്ങി വലിയ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.</p>



<p class="wp-block-paragraph">അതേസമയം, പ്രധാന ആയുധ നിർമാതാക്കൾ യുഎസ് പ്രസിഡൻ്റ് &#x200d;ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ആയുധ നിർമാണം നാലിരട്ടിയായി വർധിപ്പിക്കാൻ ധാരണയായി. ഹൈപ്പർസോണിക്, സ്റ്റെൽത്ത് മിസൈലുകൾ, അറ്റാക്ക് ഡ്രോണുകളടക്കം ഉയർന്ന ശ്രേണിയിലുള്ള ആയുധ നിർമ്മാണം വേഗത്തിലാക്കും. ബോയിങ്, ഹണിവെൽ, ലോക്ഹീഡ് മാർട്ടിൻ, ബി എ ഇ സിസ്റ്റംസ് അടക്കം ഏഴ് സിഇഒമാർ യോഗത്തിൽ പങ്കെടുത്തു. വെടിക്കോപ്പുകളുടെ അനന്തമായ ശേഖരം അമേരിക്കയ്ക്ക് നിലവിലുണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു.<br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/trump-says-the-complete-destruction-of-iran-is-under-consideration/">അതിശക്തമായ ആക്രമണം ഉണ്ടാകും; ഇറാന്റെ സമ്പൂർണ നാശം പരി​ഗണനയിലെന്ന് ട്രംപ്, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിലെത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി യുഎസ് &#8216;ടോർപ്പിഡോ&#8217; അറ്റാക്ക്, തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാൻ യുദ്ധ കപ്പൽ</title>
		<link>https://ml.starvisionnews.com/us-torpedo-attack-on-iran-after-returning-from-india-first-since-world-war-ii/?utm_source=rss&#038;utm_medium=rss&#038;utm_campaign=us-torpedo-attack-on-iran-after-returning-from-india-first-since-world-war-ii</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 04 Mar 2026 14:02:16 +0000</pubDate>
				<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Iran Warship]]></category>
		<category><![CDATA[Torpedo]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204035</guid>

					<description><![CDATA[<p>വാഷിങ്‍ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പൽ തകർത്തത് യുഎസ് ആണവ അന്തർവാഹിനി. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ [...]</p>
<p>The post <a href="https://ml.starvisionnews.com/us-torpedo-attack-on-iran-after-returning-from-india-first-since-world-war-ii/">രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി യുഎസ് &#8216;ടോർപ്പിഡോ&#8217; അറ്റാക്ക്, തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാൻ യുദ്ധ കപ്പൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p class="wp-block-paragraph">വാഷിങ്&#x200d;ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പൽ തകർത്തത് യുഎസ് ആണവ അന്തർവാഹിനി. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്&#x200d;പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന.<br></p>



<p class="wp-block-paragraph">ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ റോയിട്ടേഴസ് റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്ത് നിന്നും പ്രാദേശിക സമയം പുലർച്ചെ 5:08 ന് യുദ്ധക്കപ്പൽ ഐറിസ് ദേന ഒരു ദുരന്ത സിഗ്നൽ അയച്ചതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ശ്രീലങ്കൻ പാർലമെന്റിനെ അറിയിച്ചു. അപകടത്തിൽപ്പെട്ട കപ്പലിലേക്ക് നാവിക കപ്പലുകളും വ്യോമസേനയും അയച്ച് രക്ഷാപ്രവ&#x200d;ർത്തനം നടത്തിയതായും മന്ത്രി പറഞ്ഞു.</p>



<p class="wp-block-paragraph">ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അവരെ തെക്കൻ തീരദേശ നഗരമായ ഗാലെയിലെ കരാപിതിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. കപ്പലിലുണ്ടായിരുന്ന ബാക്കിയുള്ള സൈനികരടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ശ്രീലങ്കൻ നാവികസേന വക്താവ് ക്യാപ്റ്റൻ ബുദ്ധിക സമ്പത്ത് പറഞ്ഞു. കപ്പൽ കടലിൽ പൂ&#x200d;ർണ്ണമായും മുങ്ങിയെന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയെന്നും നാവികസേനയുടെ വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/us-torpedo-attack-on-iran-after-returning-from-india-first-since-world-war-ii/">രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി യുഎസ് &#8216;ടോർപ്പിഡോ&#8217; അറ്റാക്ക്, തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാൻ യുദ്ധ കപ്പൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; &#8216;അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം&#8217;</title>
		<link>https://ml.starvisionnews.com/russia-toughens-up-war-must-end-immediately-iran-is-not-building-nuclear-weapons-america-should-take-the-lead-in-negotiations/?utm_source=rss&#038;utm_medium=rss&#038;utm_campaign=russia-toughens-up-war-must-end-immediately-iran-is-not-building-nuclear-weapons-america-should-take-the-lead-in-negotiations</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 03 Mar 2026 13:45:09 +0000</pubDate>
				<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Israel - Iran War]]></category>
		<category><![CDATA[Middle East]]></category>
		<category><![CDATA[Russia]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=203972</guid>

					<description><![CDATA[<p>മോസ്കോ: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ മുന്നറിയിപ്പ് നൽകി. നേരത്തെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഒരു കോടി [...]</p>
<p>The post <a href="https://ml.starvisionnews.com/russia-toughens-up-war-must-end-immediately-iran-is-not-building-nuclear-weapons-america-should-take-the-lead-in-negotiations/">കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; &#8216;അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം&#8217;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p class="wp-block-paragraph">മോസ്കോ: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ മുന്നറിയിപ്പ് നൽകി. നേരത്തെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പുതിയ പ്രസ്താവനയും പുറത്തിറക്കി.<br></p>



<p class="wp-block-paragraph">ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം എന്ന പുതിയ പ്രസ്താവന നൽകിയ ഇന്ത്യ, ചരക്കു കപ്പലുകൾക്കെതിരായ ആക്രമം അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തെക്കുറിച്ച് പുതിയ പ്രസ്താവനയിലും പരാമർശമില്ലെന്നതും ശ്രദ്ധേയമായി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് ഇന്ത്യ നിർദ്ദേിച്ചത്. ഇതിനു ശേഷം വിശുദ്ധ മാസത്തിൽ സംഘർഷം പലയിടങ്ങളിലേക്കും പടരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് ഇന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയോട് ബന്ധമുള്ള സംഘർഷം ഇന്ത്യയേയും ബാധിക്കുന്നതാണ്. ജനജീവിതവും സാമ്പത്തിരംഗവും നിശ്ചലമാകുന്നു. ഈ സാഹചര്യം ഇന്ത്യൻ സാമ്പത്തിക രംഗത്തെയും ബാധിക്കും. ചരക്കു കപ്പലുകൾക്ക് എതിരായ അക്രമത്തെ ശക്തമായി എതിർക്കുന്നു. ചില ഇന്ത്യക്കാരായ നാവികർക്ക് ജീവൻ നഷ്ടമായി കഴിഞ്ഞു. സംഘർഷം ചർച്ചയിലൂടെ തീർക്കണം എന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. വിവിധ എംബസികൾ കുടുങ്ങിയ ഇന്ത്യക്കാരുടെ സഹായത്തിന് ആവശ്യമായതെല്ലാം ചെയ്യും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിവിധ രാജ്യങ്ങളോട് സംസാരിക്കുകയാണെന്നും പ്രസ്താവന പറയുന്നു. ഇന്ന് ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി, ഖത്തർ അമീർ എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു.<br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/russia-toughens-up-war-must-end-immediately-iran-is-not-building-nuclear-weapons-america-should-take-the-lead-in-negotiations/">കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; &#8216;അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം&#8217;</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അമേരിക്കയുടെയും ഇസ്രായേലിന്റെയും ന്യായീകരണങ്ങൾ പൊളിയുന്നു; അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ തുറന്നുപറച്ചിൽ</title>
		<link>https://ml.starvisionnews.com/us-and-israels-justifications-are-falling-apart-us-secretary-of-states-frank-statement/?utm_source=rss&#038;utm_medium=rss&#038;utm_campaign=us-and-israels-justifications-are-falling-apart-us-secretary-of-states-frank-statement</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 03 Mar 2026 07:13:31 +0000</pubDate>
				<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Israel - Iran War]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=203950</guid>

					<description><![CDATA[<p>വാഷിംഗ്ടൺ: ഇറാനെ ആക്രമിച്ചത് എന്തിനെന്ന് വിചിത്ര മറുപടിയുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനിൽ നിന്ന് അടിയന്തര സുരക്ഷാഭീഷണി ഉണ്ടായിരുന്നു എന്ന വാദങ്ങൾ പൊളിക്കുന്നതാണ് മാർക്കോ റൂബിയോയുടെ പ്രസ്താവന. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് ഞങ്ങൾ അറിഞ്ഞു. അങ്ങനെയെങ്കിൽ ഇറാൻ യുഎസ്സിനെയും ആക്രമിക്കുമെന്ന് മനസിലാക്കി. കാത്തിരുന്നാൽ കൂടുതൽ ആൾനാശം ഉണ്ടാകുമെന്ന് വിലയിരുത്തി. അതിനാൽ ആദ്യം ആക്രമിച്ചെന്നാണ് റൂബിയോയുടെ വിചിത്ര വിശദീകരണം. ഇറാൻ അല്ല മറിച്ച് ഇസ്രായേലാണ് ആക്രമണത്തിന് മുതിർന്നതെന്നും ഇറാനിൽ നിന്ന് ഒരു അടിയന്തര ഭീഷണി ഉണ്ടായിരുന്നില്ലെന്നുമാണ് റൂബിയോ [...]</p>
<p>The post <a href="https://ml.starvisionnews.com/us-and-israels-justifications-are-falling-apart-us-secretary-of-states-frank-statement/">അമേരിക്കയുടെയും ഇസ്രായേലിന്റെയും ന്യായീകരണങ്ങൾ പൊളിയുന്നു; അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ തുറന്നുപറച്ചിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><a href="https://web.whatsapp.com/send/?text=%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%8B%E0%B4%9F%E0%B5%8D+%E0%B4%AA%E0%B4%BE%E0%B4%95%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B5%BB+%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%86+%E0%B4%85%E0%B4%AD%E0%B5%8D%E0%B4%AF%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%A8%2C+%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD+%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82+%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF+%E0%B4%9A%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D+%E0%B4%AE%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%A3%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D+%E0%B4%86%E0%B4%B8%E0%B4%BF%E0%B4%AB%E0%B5%8D+%E0%B4%85%E0%B4%B2%E0%B4%BF+%E0%B4%B8%E0%B5%BC%E0%B4%A6%E0%B4%BE%E0%B4%B0%E0%B4%BF+https%3A%2F%2Fml.starvisionnews.com%2Fpakistan-presidents-appeal-to-india-to-withdraw-from-all-wars-and-return-to-talks-asif-ali-zardari%2F&amp;type=custom_url&amp;app_absent=0"></a></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p class="wp-block-paragraph"><strong>വാഷിംഗ്ടൺ: </strong>ഇറാനെ ആക്രമിച്ചത് എന്തിനെന്ന് വിചിത്ര മറുപടിയുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനിൽ നിന്ന് അടിയന്തര സുരക്ഷാഭീഷണി ഉണ്ടായിരുന്നു എന്ന വാദങ്ങൾ പൊളിക്കുന്നതാണ് മാർക്കോ റൂബിയോയുടെ പ്രസ്താവന. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് ഞങ്ങൾ അറിഞ്ഞു. അങ്ങനെയെങ്കിൽ ഇറാൻ യുഎസ്സിനെയും ആക്രമിക്കുമെന്ന് മനസിലാക്കി. കാത്തിരുന്നാൽ കൂടുതൽ ആൾനാശം ഉണ്ടാകുമെന്ന് വിലയിരുത്തി. അതിനാൽ ആദ്യം ആക്രമിച്ചെന്നാണ് റൂബിയോയുടെ വിചിത്ര വിശദീകരണം. ഇറാൻ അല്ല മറിച്ച് ഇസ്രായേലാണ് ആക്രമണത്തിന് മുതിർന്നതെന്നും ഇറാനിൽ നിന്ന് ഒരു അടിയന്തര ഭീഷണി ഉണ്ടായിരുന്നില്ലെന്നുമാണ് റൂബിയോ സമ്മതിക്കുന്നത്. ഖമനെയി വധത്തിന് ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പിടിവാശിക്ക് അമേരിക്കയും വഴങ്ങിയെന്ന് ചുരുക്കം.<br>ജനീവയിൽ ചർച്ചകൾ നടക്കുന്നതിനിടെ എന്തിനാണ് ഇറാനെ ആക്രമിച്ച് പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത്? ലോകം ഒന്നാകെ ഉയർത്തിയ ചോദ്യത്തിന് ഇറാന്&#x200d;റെ ആക്രമണം ആസന്നമായിരുന്നുവെന്നും തടയാൻ മറ്റ് വഴിയില്ലെന്നുമായിരുന്നു ഇസ്രയേലി പ്രതിരോധസേനയുടെ വിശദീകരണം. സൈനിക നടപടി സ്ഥിരീകരിച്ച് കൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ ഡോണൾഡ് ട്രംപും ഇതേ വാദം ഉയർത്തി. എന്നാൽ, യുദ്ധം തുടങ്ങിവയ്ക്കാൻ ഇറാന് പദ്ധതിയുണ്ടായിരുന്നില്ലെന്നും ഇസ്രയേൽ ആക്രമിച്ചാൽ ഇറാൻ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നുവെന്നുമാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇപ്പോൾ പറയുന്നത്. ഇതോടെ ഖമനേയി വധത്തിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ന്യായീകരണങ്ങൾ പൊളിയുകയാണ്. ഇറാന്&#x200d;റെ ആക്രമണം ആസന്നമായിരുന്നില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി തന്നെ തുറന്ന് സമ്മതിക്കുകയാണ്.</p>



<p class="wp-block-paragraph">ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്&#x200d;റെ പിടിവാശിക്ക് വഴങ്ങി അമേരിക്കയും സൈനിക നടപടിയിൽ പങ്കാളികളായി എന്നാണ് മാർക്കോ റൂബിയോ തുറന്നുപറഞ്ഞത്. റൂബിയോയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ ഇസ്രയേലിന്&#x200d;റെ യുദ്ധത്തിൽ അമേരിക്ക അനാവശ്യമായി പങ്കുചേർന്നുവെന്ന വിമർശനവുമായി നിരവധി സെനറ്റർമാരും ഗവർണർമാരും രംഗത്തെത്തി. ട്രംപ് അനുകൂലിയും വലതുപക്ഷ പോഡ് കാസ്റ്ററുമായ ടക്കർ കാൾസൻ, ഇറാനിലെ യുദ്ധം അമേരിക്കയുടേതല്ലെന്ന് തുറന്നടിച്ചു. റൂബിയോയുടെ പ്രസ്താവന ആയുധമാക്കി ഇറാനും രംഗത്തെത്തി. അമേരിക്ക യുദ്ധം ചെയ്യുന്നത് ഇസ്രയേലിന് വേണ്ടിയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു. പുതിയ യുദ്ധങ്ങൾ തുടങ്ങില്ലെന്ന് അനുയായികൾക്ക് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ട്രംപിന് റൂബിയോയുടെ തുറന്നുപറച്ചിൽ കുരുക്കാകുമെന്നാണ് വിലയിരുത്തൽ.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/us-and-israels-justifications-are-falling-apart-us-secretary-of-states-frank-statement/">അമേരിക്കയുടെയും ഇസ്രായേലിന്റെയും ന്യായീകരണങ്ങൾ പൊളിയുന്നു; അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ തുറന്നുപറച്ചിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>&#8216;പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല&#8217;; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി</title>
		<link>https://ml.starvisionnews.com/the-president-has-no-authority-to-impose-retaliatory-tariffs-us-supreme-court-rules-it-is-illegal/?utm_source=rss&#038;utm_medium=rss&#038;utm_campaign=the-president-has-no-authority-to-impose-retaliatory-tariffs-us-supreme-court-rules-it-is-illegal</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 20 Feb 2026 16:34:14 +0000</pubDate>
				<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[US Supreme Court]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=203659</guid>

					<description><![CDATA[<p>വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ആണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, ബ്രെറ്റ് കവനോ എന്നിവര്‍ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. 1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ [...]</p>
<p>The post <a href="https://ml.starvisionnews.com/the-president-has-no-authority-to-impose-retaliatory-tariffs-us-supreme-court-rules-it-is-illegal/">&#8216;പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല&#8217;; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p class="wp-block-paragraph">വാഷിങ്ടണ്&#x200d;: യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് ഏര്&#x200d;പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താന്&#x200d; ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്&#x200d; വലിയ പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോണ്&#x200d; റോബര്&#x200d;ട്ട്സ് ആണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ക്ലാരന്&#x200d;സ് തോമസ്, സാമുവല്&#x200d; അലിറ്റോ, ബ്രെറ്റ് കവനോ എന്നിവര്&#x200d; വിധിയില്&#x200d; വിയോജിപ്പ് രേഖപ്പെടുത്തി.</p>



<p class="wp-block-paragraph">1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്&#x200d; അടിച്ചേല്&#x200d;പ്പിക്കാന്&#x200d; പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്&#x200d;ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്&#x200d;ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്&#x200d;. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്&#x200d; പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി.</p>



<p class="wp-block-paragraph">രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ശേഷം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്&#x200d; നിന്നുമുള്ള ഇറക്കുമതിക്ക് വന്&#x200d;തോതില്&#x200d; തീരുവ ഏര്&#x200d;പ്പെടുത്തിക്കൊണ്ട് ട്രംപ് അമേരിക്കയുടെ വ്യാപാര ബന്ധങ്ങള്&#x200d; അടിമുടി മാറ്റിമറിച്ചിരുന്നു. ഇതിനായി &#8216;ഇന്റര്&#x200d;നാഷണല്&#x200d; എമര്&#x200d;ജന്&#x200d;സി ഇക്കണോമിക് പവേഴ്‌സ് ആക്ട്&#8217; എന്ന നിയമത്തിലെ വ്യവസ്ഥകളാണ് ട്രംപ് ആയുധമാക്കിയത്.</p>



<p class="wp-block-paragraph">മാരകമായ ലഹരിമരുന്നുകളുടെ കടത്ത് തടയുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി പ്രഖ്യാപിച്ച പ്രത്യേക തീരുവകളും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. എന്നാല്&#x200d;, ഈ നിയമത്തില്&#x200d; &#8216;താരിഫ്&#8217; അല്ലെങ്കില്&#x200d; &#8216;തീരുവ&#8217; എന്ന വാക്ക് എടുത്തു പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അസാധാരണവും ഭീഷണിയുമായ സാഹചര്യങ്ങളില്&#x200d; വിദേശ ഇടപാടുകള്&#x200d; നിയന്ത്രിക്കാന്&#x200d; മാത്രമേ ഈ നിയമം പ്രസിഡന്റിന് അധികാരം നല്&#x200d;കുന്നുള്ളൂവെന്ന് വിധിയില്&#x200d; വ്യക്തമാക്കുന്നു.</p>



<p class="wp-block-paragraph">പ്രസിഡന്റിന്് ഏകപക്ഷീയമായി ഇത്തരം നികുതികള്&#x200d; ചുമത്താന്&#x200d; അധികാരമില്ലെന്ന് നേരത്തെ ഫെഡറല്&#x200d; ട്രേഡ് കോടതിയും അപ്പീല്&#x200d; കോടതിയും വിധിച്ചിരുന്നു. കഴിഞ്ഞ വര്&#x200d;ഷം അമേരിക്ക സമാഹരിച്ച താരിഫ് വരുമാനത്തിന്റെ ഭൂരിഭാഗവും ഈ നിയമപ്രകാരമുള്ള തീരുവകളില്&#x200d; നിന്നായിരുന്നു. ട്രംപ് തന്റെ &#8216;ലിബറേഷന്&#x200d; ഡേ&#8217; (വിമോചന ദിനം) പ്രഖ്യാപനത്തിന്റെ ഭാഗമായി കൊണ്ടുവന്ന താരിഫ് പ്ലാനുകള്&#x200d; വിപണിയില്&#x200d; വന്&#x200d; പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാക്കിയിരുന്നു. മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളില്&#x200d; നിന്നുള്ള ഇറക്കുമതിക്ക് ലഹരിമരുന്ന് കടത്ത് ആരോപിച്ചാണ് പ്രത്യേക തീരുവ ഏര്&#x200d;പ്പെടുത്തിയിരുന്നത്.</p>



<p class="wp-block-paragraph">താരിഫുകള്&#x200d; രാജ്യത്തിന്റെ വരുമാന മാര്&#x200d;ഗമാണെന്നും വിദേശ രാജ്യങ്ങളുമായുള്ള ചര്&#x200d;ച്ചകളില്&#x200d; ഇത് പ്രധാന ആയുധമാണെന്നുമാണ് ട്രംപ് വാദിച്ചിരുന്നത്. വിദേശ രാജ്യങ്ങളാണ് ഈ നികുതിയുടെ ഭാരം വഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്&#x200d;, അമേരിക്കന്&#x200d; ഇറക്കുമതിക്കാരാണ് ഈ തുക ഒടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭരണകൂടം തന്നെ സമ്മതിച്ചിരുന്നു. താരിഫ് വരുമാനം വഴി ആദായനികുതി ഒഴിവാക്കാമെന്നും അമേരിക്കന്&#x200d; പൗരന്മാര്&#x200d;ക്ക് 2,000 ഡോളര്&#x200d; വീതം &#8216;താരിഫ് ഡിവിഡന്റ്&#8217; നല്&#x200d;കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. 600 ബില്യണ്&#x200d; ഡോളറിലധികം താരിഫ് ഇനത്തില്&#x200d; ലഭിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>



<p class="wp-block-paragraph"><a href="https://www.samakalikamalayalam.com/news/world/us-president-donald-trump-repeats-claim-he-ended-india-pakistan-conflict"></a></p>
<p>The post <a href="https://ml.starvisionnews.com/the-president-has-no-authority-to-impose-retaliatory-tariffs-us-supreme-court-rules-it-is-illegal/">&#8216;പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല&#8217;; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ആർട്ടിമിസ് 2 ദൗത്യം: വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം, മനുഷ്യന്‍റെ അടുത്ത ചാന്ദ്രയാത്ര സഫലമാകുന്നു</title>
		<link>https://ml.starvisionnews.com/artemis-2-mission-wet-dress-rehearsal-successful-mans-next-lunar-journey-a-success/?utm_source=rss&#038;utm_medium=rss&#038;utm_campaign=artemis-2-mission-wet-dress-rehearsal-successful-mans-next-lunar-journey-a-success</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 20 Feb 2026 08:16:02 +0000</pubDate>
				<category><![CDATA[USA]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Artemis 2 mission]]></category>
		<category><![CDATA[Florida]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=203625</guid>

					<description><![CDATA[<p>ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിനുള്ള വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം. 322 അടി അഥവാ 98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ (സ്പേസ് ലോഞ്ച് സിസ്റ്റം) അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ പൂര്‍ത്തിയായി. ഇത്തവണത്തെ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ പരിശോധനയില്‍, കഴിഞ്ഞ തവണയുണ്ടായ പ്രശ്‌നങ്ങളൊന്നും ആവർത്തിച്ചില്ലായെന്നത് വരാനിരിക്കുന്ന ആര്‍ട്ടിമിസ് 2 ദൗത്യത്തിന് ശുഭ പ്രതീക്ഷയാണ്. രണ്ട് റൗണ്ട് ടെർമിനൽ കൗണ്ട് ഡൗണും [...]</p>
<p>The post <a href="https://ml.starvisionnews.com/artemis-2-mission-wet-dress-rehearsal-successful-mans-next-lunar-journey-a-success/">ആർട്ടിമിസ് 2 ദൗത്യം: വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം, മനുഷ്യന്‍റെ അടുത്ത ചാന്ദ്രയാത്ര സഫലമാകുന്നു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p class="wp-block-paragraph">ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രന്&#x200d;റെ ഭ്രമണപഥത്തില്&#x200d; എത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിനുള്ള വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം. 322 അടി അഥവാ 98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ (സ്പേസ് ലോഞ്ച് സിസ്റ്റം) അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്&#x200d;ററില്&#x200d; പൂര്&#x200d;ത്തിയായി. ഇത്തവണത്തെ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ പരിശോധനയില്&#x200d;, കഴിഞ്ഞ തവണയുണ്ടായ പ്രശ്‌നങ്ങളൊന്നും ആവർത്തിച്ചില്ലായെന്നത് വരാനിരിക്കുന്ന ആര്&#x200d;ട്ടിമിസ് 2 ദൗത്യത്തിന് ശുഭ പ്രതീക്ഷയാണ്. രണ്ട് റൗണ്ട് ടെർമിനൽ കൗണ്ട് ഡൗണും പൂർത്തിയാക്കി. വെറ്റ് ഡ്രെസ് റിഹേഴ്‌സലില്&#x200d; നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്‌ത ശേഷം ആർട്ടിമിസ് 2 വിക്ഷേപണ തീയതി നാസ പ്രഖ്യാപിക്കും.</p>



<h2 class="wp-block-heading">ചരിത്രമെഴുതാന്&#x200d; ആർട്ടിമിസ് 2 ദൗത്യം</h2>



<p class="wp-block-paragraph">കഴിഞ്ഞ തവണ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ നടത്തിയപ്പോൾ ഹൈഡ്രജൻ ചോർച്ച ഉൾപ്പെടെയുള്ള ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങൾ എസ്എൽഎസ് റോക്കറ്റിൽ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് പുതിയ പരിശോധനയ്ക്ക് നാസ മുതിര്&#x200d;ന്നത്. വെറ്റ് ഡ്രെസ് റിഹേഴ്‌സൽ പൂര്&#x200d;ത്തിയായതോടെ ആർട്ടിമിസ് 2 ദൗത്യ സംഘാംഗങ്ങൾ ഉടൻ ക്വാറന്&#x200d;റീനിലേക്ക് മാറും.</p>



<p class="wp-block-paragraph">1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്&#x200d;ട്ടിമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്&#x200d; കാല്&#x200d; കുത്തിയെങ്കില്&#x200d; ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറൈയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്. റീഡ് വൈസ്‌മാൻ- ദൗത്യ കമാൻഡർ, വിക്‌ടർ ഗ്ലോവർ- പൈലറ്റ്, ക്രിസ്റ്റീന കോച്ച്- മിഷൻ സ്പെഷ്യലിസ്റ്റ്, ജെറമി ഹാൻസെൺ (കനേഡിയൻ സ്പേസ് ഏജൻസി)- മിഷൻ സ്പെഷ്യലിസ്റ്റ് എന്നിവരാണ് ആര്&#x200d;ട്ടിമിസ് 2 ദൗത്യ സംഘാംഗങ്ങൾ. 2027-ലോ 2028-ലോ നടക്കുന്ന ആർട്ടിമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ കാൽ കുത്തുക. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്&#x200d;ട്ടിമിസ് 1 വിജയമായിരുന്നു. അന്ന് ഒറൈയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു.</p>



<p class="wp-block-paragraph">കെന്നഡി സ്പേസ് സെന്&#x200d;ററിലെ വിഖ്യാതമായ ലോഞ്ച് പാ&#x200d;ഡ് നമ്പർ 39 ബിയിൽ നിന്നാണ് ആ‌ർട്ടിമിസ് 2 ദൗത്യ സംഘാംഗങ്ങളുമായി എസ്എല്&#x200d;എസ് കുതിക്കുക. ആര്&#x200d;ട്ടിമിസ് 2 ദൗത്യത്തോടെ അടുത്ത ചാന്ദ്ര യാത്രാ മത്സരത്തിന്&#x200d;റെ കിക്കോഫിനാകും ലോകം സാക്ഷ്യം വഹിക്കുക.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/artemis-2-mission-wet-dress-rehearsal-successful-mans-next-lunar-journey-a-success/">ആർട്ടിമിസ് 2 ദൗത്യം: വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം, മനുഷ്യന്‍റെ അടുത്ത ചാന്ദ്രയാത്ര സഫലമാകുന്നു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
