<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SHAJI N KARUN | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/shaji-n-karun/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/shaji-n-karun/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Mon, 28 Apr 2025 14:17:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>SHAJI N KARUN | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/shaji-n-karun/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചൊവ്വാഴ്ച രാവിലെ പൊതുദർശനം,​ വെെകിട്ട് സംസ്കാരം;​ ഷാജി എൻ കരുണിന് അനുശോചനം അറിയിച്ച് പ്രമുഖർ</title>
		<link>https://ml.starvisionnews.com/director-shaji-n-karun-passed-away-2/?utm_source=rss&#038;utm_medium=rss&#038;utm_campaign=director-shaji-n-karun-passed-away-2</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 28 Apr 2025 14:17:32 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[Condolences]]></category>
		<category><![CDATA[director Shaji N Karun]]></category>
		<category><![CDATA[SHAJI N KARUN]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=189028</guid>

					<description><![CDATA[<p>തിരുവനന്തപുരം: ദേശീയ &#8211; അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ യശസുയർത്തിയ സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. നാളെ രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനം ഉണ്ടായിരിക്കും. നാളെ വൈകിട്ട് നാലിനാണ് സംസ്കാരം. നിരവധി പ്രമുഖർ ഷാജി എൻ കരുണിന് അനുശോചനം അരിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഷാജി എൻ കരുണന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ [...]</p>
<p>The post <a href="https://ml.starvisionnews.com/director-shaji-n-karun-passed-away-2/">ചൊവ്വാഴ്ച രാവിലെ പൊതുദർശനം,​ വെെകിട്ട് സംസ്കാരം;​ ഷാജി എൻ കരുണിന് അനുശോചനം അറിയിച്ച് പ്രമുഖർ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="1024" height="256" src="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg" alt="" class="wp-image-174319" srcset="https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1024x256.jpg 1024w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-300x75.jpg 300w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1536x384.jpg 1536w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-150x38.jpg 150w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-450x113.jpg 450w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-1200x300.jpg 1200w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt-768x192.jpg 768w, https://ml.starvisionnews.com/wp-content/uploads/2024/07/starvision-news-2024-advt.jpg 1600w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p>തിരുവനന്തപുരം: ദേശീയ &#8211; അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ യശസുയർത്തിയ സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. നാളെ രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനം ഉണ്ടായിരിക്കും. നാളെ വൈകിട്ട് നാലിനാണ് സംസ്കാരം. നിരവധി പ്രമുഖർ ഷാജി എൻ കരുണിന് അനുശോചനം അരിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.</p>



<p>ഷാജി എൻ കരുണന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. ഏറെ ദുഃഖത്തോടെയാണ് പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗവാർത്ത അറിയുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ഈ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ്. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ജെ സി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഓർമ്മകൾ മായും മുൻപേ ഈ ദുഃഖവാർത്ത എത്തുന്നത് വേദനാജനകമാണ്.</p>



<p>ഷാജി എൻ കരുൺ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മലയാള സിനിമയെ തന്റേതായ ശൈലിയിൽ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു. 40 ഓളം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു എന്നത് അദ്ദേഹത്തിന്റെ കലാപരമായ വൈദഗ്ദ്ധ്യത്തിന് ഉത്തമ ഉദാഹരണമാണ്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ പിറന്ന ഓരോ ചിത്രവും മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ &#8216;പിറവി&#8217;ക്ക് കാൻ ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചത് അദ്ദേഹത്തിന്റെ പ്രതിഭയുടെ അംഗീകാരമായിരുന്നു.ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ താൻ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുമെന്നും സ്പീക്കർ പറഞ്ഞു.</p>



<p>സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അനുശോചനം അറിയിച്ചു. മലയാള സിനിമയ്ക്കും സാംസ്‌കാരിക ലോകത്തിനും വലിയ ആഘാതമാണ് ഷാജി എന്&#x200d; കരുണ്&#x200d; സാറിന്റെ വിയോഗമെന്നാണ് സജി ചെറിയാൻ പറഞ്ഞത്. ദേശീയ, അന്തര്&#x200d;ദേശീയതലങ്ങളില്&#x200d; മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്&#x200d; കരുണ്&#x200d;. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി.അരവിന്ദന്റെ ക്യാമറാമാന്&#x200d; എന്ന നിലയില്&#x200d; മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്&#x200d;ഗാത്മകമായ ഊര്&#x200d;ജം പകര്&#x200d;ന്നു. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടി.</p>



<p>കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്&#x200d;ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ &#8216;ദ ഓര്&#x200d;ഡര്&#x200d; ഓഫ് ആര്&#x200d;ട്‌സ് ആന്റ് ലെറ്റേഴ്‌സ്&#8217;, പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും കരസ്ഥമാക്കി. അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകള്&#x200d; പ്രമേയമായ 70 ഓളം ചലച്ചിത്രമേളകളില്&#x200d; പ്രദര്&#x200d;ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്&#x200d; നേടുകയും ചെയ്ത &#8216;പിറവി&#8217;, കാന്&#x200d; ചലച്ചിത്രമേളയില്&#x200d; പാംദോറിന് നാമനിര്&#x200d;ദേശം ചെയ്യപ്പെട്ട &#8216;സ്വം&#8217;, കാനില്&#x200d; ഔദ്യോഗിക വിഭാഗത്തില്&#x200d; പ്രദര്&#x200d;ശിപ്പിച്ച &#8216;വാനപ്രസ്ഥം&#8217; തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്&#x200d;ദേശീയ തലത്തില്&#x200d; മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്&#x200d; നേടിത്തന്ന ഷാജി എന്&#x200d;. കരുണിന് മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്&#x200d; പുരസ്‌കാരം സമര്&#x200d;പ്പിച്ചിരുന്നു.</p>



<p>നമ്മുടെ സിനിമാമേഖലയുടെ വളര്&#x200d;ച്ചയ്ക്കായി അദ്ദേഹം നടത്തിയ പ്രയത്നങ്ങള്&#x200d; വളരെ വലുതാണ്. 1975ല്&#x200d; കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്&#x200d;പ്പറേഷന്റെ രൂപീകരണവേളയില്&#x200d; അതിന്റെ ആസൂത്രണത്തില്&#x200d; അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1976ല്&#x200d; കെ.എസ്.എഫ്.ഡി.സിയില്&#x200d; ഫിലിം ഓഫീസര്&#x200d; ആയി ചുമതലയേറ്റു. 1998ല്&#x200d; രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്&#x200d;മാന്&#x200d; ആയിരുന്നു. അദ്ദേഹം ചെയര്&#x200d;മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്&#x200d; മല്&#x200d;സരവിഭാഗം ആരംഭിച്ചയും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും. നിലവില്&#x200d; കെ.എസ്.എഫ്.ഡി.സി ചെയര്&#x200d;മാനായി പ്രവര്&#x200d;ത്തിച്ചു വരവേയാണ് അദ്ദേഹത്തിന്റെ വിയോഗം. സംസ്ഥാന സിനിമാ നയത്തിന്റെ രൂപീകരണം അദ്ദേഹത്തിന്റെ നേതൃത്വത്തില്&#x200d; അന്തിമഘട്ടത്തിലായിരുന്നു.</p>



<p>വരാന്&#x200d; പോകുന്ന സിനിമാ കോണ്&#x200d;ക്ലേവിന്റെ മുഖ്യസംഘാടകനും ഷാജി സാര്&#x200d; ആയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലെ പുരോഗമനാശയങ്ങളുടെ വഴിവിളക്കായി അദ്ദേഹം നിലകൊണ്ടു.</p>



<p>സാംസ്‌കാരിക വകുപ്പ് മന്ത്രിയെന്ന നിലയില്&#x200d; ചുമതലയേറ്റെടുത്ത മുതല്&#x200d; സിനിമാ സംബന്ധിച്ച കാര്യങ്ങളില്&#x200d; അദ്ദേഹത്തിന്റെ നിര്&#x200d;ദേശങ്ങളും ആശയങ്ങളും ഏറെ സഹായകരമായിട്ടുണ്ട്. ഒരു സഹോദരനെന്ന നിലയിലുള്ള അടുപ്പവും സ്നേഹവും അദ്ദേഹത്തിന് എന്നോടും തിരിച്ചും ഉണ്ടായിരുന്നു. വ്യക്തിപരമായി വലിയ വേദനയാണ് ഈ വേര്&#x200d;പാട് ഉളവാക്കുന്നത്. ഷാജി എന്&#x200d; കരുണ്&#x200d; സാറിന്റെ വിയോഗത്തില്&#x200d; വേദനിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്&#x200d; പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ആർ ബിന്ദും,​ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,​ പ്രതിപക്ഷ നേതാവ് വിഡി സതീഷൻ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/05/STARVISION-EVENTS-2-1024x721.jpeg" alt="" class="wp-image-169911"/></figure>
<p>The post <a href="https://ml.starvisionnews.com/director-shaji-n-karun-passed-away-2/">ചൊവ്വാഴ്ച രാവിലെ പൊതുദർശനം,​ വെെകിട്ട് സംസ്കാരം;​ ഷാജി എൻ കരുണിന് അനുശോചനം അറിയിച്ച് പ്രമുഖർ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സംവിധായകൻ ഷാജി എൻ. കരുൺ വിടവാങ്ങി</title>
		<link>https://ml.starvisionnews.com/director-shaji-n-karun-passed-away/?utm_source=rss&#038;utm_medium=rss&#038;utm_campaign=director-shaji-n-karun-passed-away</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 28 Apr 2025 13:41:40 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[Director]]></category>
		<category><![CDATA[SHAJI N KARUN]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=189019</guid>

					<description><![CDATA[<p>തിരുവനന്തപുരം: പ്രശസ്‌ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഏറെക്കാലമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. 1988ൽ സംവിധാനം ചെയ്ത &#8216;പിറവി&#8217;യാണ് ഷാജി എൻ കരുണിന്റെ ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ലോകസിനിമയിലെ തന്നെ അപൂർവം [...]</p>
<p>The post <a href="https://ml.starvisionnews.com/director-shaji-n-karun-passed-away/">സംവിധായകൻ ഷാജി എൻ. കരുൺ വിടവാങ്ങി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: പ്രശസ്‌ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഏറെക്കാലമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.</p>



<p>1988ൽ സംവിധാനം ചെയ്ത &#8216;പിറവി&#8217;യാണ് ഷാജി എൻ കരുണിന്റെ ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ലോകസിനിമയിലെ തന്നെ അപൂർവം സംവിധായകരിലൊരാളാണ് അദ്ദേഹം.</p>



<p>ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു &#8216;പിറവി&#8217;. ഒരു ഇന്ത്യൻ സിനിമയും ഇത്രയേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയോ പുരസ്‌കാരങ്ങൾ നേടുകയോ ചെയ്തിട്ടില്ല. വിഖ്യാതമായ ചാർളി ചാപ്ലിൻ അവാർഡും ലൊക്കാർണോയിലെ സിൽവർ ലെപ്പേഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും പിറവിക്കു ലഭിച്ചു. കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ പ്രത്യേക പരാമർശവും നേടി. മികച്ച ചിത്രത്തിനും, സംവിധായകനും, നടനും, ശബ്ദലേഖനത്തിനുമടക്കം നാല് ദേശീയ ചലച്ചിത്ര അവാർഡുകളും പിറവിക്കു ലഭിച്ചു.</p>



<p>കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.</p>



<p>ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ &#8216;ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്&#8217; പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2010ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു.</p>



<p>1998ൽ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയിൽ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും. അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകളോടുള്ള ആദരവായി സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചത് ഏപ്രിൽ 16നായിരുന്നു. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ. 40ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുൺ.</p>



<p>1952 പുതുവത്സരദിനത്തിൽ പെരിനാടിനു സമീപം കണ്ടച്ചിറയിൽ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായി ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ കരുൺ ജനിച്ചു. 1963ൽ കുടുംബം തിരുവനന്തപുരത്ത് താമസമാക്കി. പുതുവത്സരദിനത്തിൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി എൻ കരുൺ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും 1974ൽ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. രാഹുൽ ദാസ് ഗുപ്ത സംവിധാനം ചെയ്ത ജെനസിസ് (1974) എന്ന അദ്ദേഹത്തിന്റെ ഡിപ്ലോമ ചിത്രത്തിന് തന്നെ നിരവധി അവാർഡുകൾ ലഭിച്ചു.</p>



<p>1975ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിച്ചു. 1976ൽ കെ.എസ്.എഫ്.ഡി.സിയിൽ ഫിലിം ഓഫീസർ ആയി ചുമതലയേറ്റു. പിന്നീട് അതിന്റെ സാരഥ്യത്തിലെത്തി. ഡോ. പി. കെ. ആർ. വാരിയരുടെ മകൾ അനസൂയ വാര്യരെ 1975 ജനുവരി ഒന്നിന് ഷാജി വിവാഹം കഴിച്ചു. മക്കൾ അനിൽ (ഐസർ, തിരുവനന്തപുരം ) അപ്പു.(ജർമ്മനി). മരുമക്കൾ: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി).</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2024/06/starvision-news-2024-advt-1024x256.jpg" alt="" class="wp-image-172268"/></figure>
<p>The post <a href="https://ml.starvisionnews.com/director-shaji-n-karun-passed-away/">സംവിധായകൻ ഷാജി എൻ. കരുൺ വിടവാങ്ങി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
