<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ICC T20 World Cup | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/icc-t20-world-cup/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/icc-t20-world-cup/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Mon, 09 Mar 2026 07:48:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>ICC T20 World Cup | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/icc-t20-world-cup/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചരിത്രനേട്ടത്തിന് പിന്നാലെ ലോകകപ്പുമായി അനുഗ്രഹം തേടി സൂര്യകുമാറും ഗംഭീറും ജയ് ഷായും ഹനുമാൻ ക്ഷേത്രത്തില്‍</title>
		<link>https://ml.starvisionnews.com/suryakumar-gambhir-and-jay-shah-seek-blessings-at-hanuman-temple-after-historic-win-in-world-cup/?utm_source=rss&#038;utm_medium=rss&#038;utm_campaign=suryakumar-gambhir-and-jay-shah-seek-blessings-at-hanuman-temple-after-historic-win-in-world-cup</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 09 Mar 2026 07:47:50 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[SPORTS]]></category>
		<category><![CDATA[Gautham Gambhir]]></category>
		<category><![CDATA[Hanuman Temple]]></category>
		<category><![CDATA[ICC T20 World Cup]]></category>
		<category><![CDATA[Jai Shah]]></category>
		<category><![CDATA[Suryakumar Yadav]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204393</guid>

					<description><![CDATA[<p>അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ടീം അംഗങ്ങൾ. ലോകകപ്പ് കിരീടവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്. ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ [...]</p>
<p>The post <a href="https://ml.starvisionnews.com/suryakumar-gambhir-and-jay-shah-seek-blessings-at-hanuman-temple-after-historic-win-in-world-cup/">ചരിത്രനേട്ടത്തിന് പിന്നാലെ ലോകകപ്പുമായി അനുഗ്രഹം തേടി സൂര്യകുമാറും ഗംഭീറും ജയ് ഷായും ഹനുമാൻ ക്ഷേത്രത്തില്‍</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p><strong>അഹമ്മദാബാദ്: </strong>ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ടീം അംഗങ്ങൾ. ലോകകപ്പ് കിരീടവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്.<br></p>



<p>ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യമെന്ന റെക്കോര്&#x200d;ഡും ഈ വിജയത്തോടെ ഇന്ത്യക്ക് സ്വന്തമായി. ചരിത്രനേട്ടത്തിന് പിന്നാലെയാണ് ടീമിന്&#x200d;റെ അമരക്കാർ വിജയത്തിന് നന്ദി പറയാൻ ക്ഷേത്രത്തിലെത്തിയത്. നായകൻ സൂര്യകുമാർ യാദവ് ലോകകപ്പ് കിരീടം കൈകളിലേന്തിയാണ് ദർശനം നടത്തിയത്.</p>



<p>അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്&#x200d; നടന്ന ഫൈനലില്&#x200d; ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന്&#x200d;റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തെടുത്തത്. 21 പന്തിൽ 52 റൺസ് നേടി ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നൽകി. സഞ്ജുവും ഇഷാൻ കിഷനും (25 പന്തിൽ 54) ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യയെ 16 ഓവറിൽ തന്നെ 200 കടത്തി. അവസാന നിമിഷം 8 പന്തിൽ 26 റൺസുമായി ദുബെ കൂടി തകർത്താടിയതോടെ ഇന്ത്യ 255/5 എന്ന റെക്കോർഡ് സ്കോറിലെത്തി. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/suryakumar-gambhir-and-jay-shah-seek-blessings-at-hanuman-temple-after-historic-win-in-world-cup/">ചരിത്രനേട്ടത്തിന് പിന്നാലെ ലോകകപ്പുമായി അനുഗ്രഹം തേടി സൂര്യകുമാറും ഗംഭീറും ജയ് ഷായും ഹനുമാൻ ക്ഷേത്രത്തില്‍</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ടി20 ലോകകപ്പ്: അക്സറും ഹാർദിക്കും നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം</title>
		<link>https://ml.starvisionnews.com/axar-and-hardik-are-crucial-india-must-win-these-key-battles-to-overcome-the-kiwis/?utm_source=rss&#038;utm_medium=rss&#038;utm_campaign=axar-and-hardik-are-crucial-india-must-win-these-key-battles-to-overcome-the-kiwis</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 08 Mar 2026 07:33:56 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[SPORTS]]></category>
		<category><![CDATA[FINALS]]></category>
		<category><![CDATA[ICC T20 World Cup]]></category>
		<category><![CDATA[IND VS NZ]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204297</guid>

					<description><![CDATA[<p>ദാവിദും ഗോലിയാത്തും, പലമാനങ്ങളുള്ളൊരു കഥ. ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലേക്ക് നോക്കിയാലും നിങ്ങള്‍ക്ക് ഒരു ദാവിദിനേയും ഗോലിയാത്തിനേയും കാണാനാകും. കിരീടസാധ്യകളൊന്നും കല്‍പ്പിക്കപ്പെടാത്ത മിച്ചല്‍ സാന്റനറിന്റെ സംഘം. മറുവശത്ത് ഫോര്‍മാറ്റിലെ മഹാമേരുവായ ഇന്ത്യ. രോഹിതിന്റേയും കോലിയുടേയും കണ്ണീര് വീണ മൈതാനം, അവിടെ ആ വിഖ്യാത പോരാട്ടം പോലൊന്ന് സംഭവിക്കുമോ. അത്തരമൊന്ന് ആവര്‍ത്തിക്കാതിരിക്കാൻ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ചില നിര്‍ണായക ബാറ്റിലുകള്‍ ജയിച്ചെ മതിയാകു. ഇവിടെ സൂര്യയുടെ പ്രധാന ആയുധങ്ങളാകുക വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര. ഇന്ത്യയ്ക്ക് സമാനമായി [...]</p>
<p>The post <a href="https://ml.starvisionnews.com/axar-and-hardik-are-crucial-india-must-win-these-key-battles-to-overcome-the-kiwis/">ടി20 ലോകകപ്പ്: അക്സറും ഹാർദിക്കും നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p>ദാവിദും ഗോലിയാത്തും, പലമാനങ്ങളുള്ളൊരു കഥ. ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലേക്ക് നോക്കിയാലും നിങ്ങള്&#x200d;ക്ക് ഒരു ദാവിദിനേയും ഗോലിയാത്തിനേയും കാണാനാകും. കിരീടസാധ്യകളൊന്നും കല്&#x200d;പ്പിക്കപ്പെടാത്ത മിച്ചല്&#x200d; സാന്റനറിന്റെ സംഘം. മറുവശത്ത് ഫോര്&#x200d;മാറ്റിലെ മഹാമേരുവായ ഇന്ത്യ. രോഹിതിന്റേയും കോലിയുടേയും കണ്ണീര് വീണ മൈതാനം, അവിടെ ആ വിഖ്യാത പോരാട്ടം പോലൊന്ന് സംഭവിക്കുമോ. അത്തരമൊന്ന് ആവര്&#x200d;ത്തിക്കാതിരിക്കാൻ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ചില നിര്&#x200d;ണായക ബാറ്റിലുകള്&#x200d; ജയിച്ചെ മതിയാകു. ഇവിടെ സൂര്യയുടെ പ്രധാന ആയുധങ്ങളാകുക വരുണ്&#x200d; ചക്രവര്&#x200d;ത്തി, അക്സര്&#x200d; പട്ടേല്&#x200d;, ജസ്പ്രിത് ബുമ്ര.</p>



<p>ഇന്ത്യയ്ക്ക് സമാനമായി ഹൈലി അഗ്രസീവ് അല്ല ന്യൂസിലൻഡ്, പക്ഷേ ഹൈലി ടാക്റ്റിക്കലാണ്. സെമി ഫൈനലില്&#x200d; ദക്ഷിണാഫ്രിക്കയെ അവര്&#x200d; കീഴടക്കിയ വിധം തന്നെ അതിന് ഉദാഹാരണമാണ്. പ്രോട്ടിയാസ് ബാറ്റിങ് നിരയെ അളന്നുമുറിച്ച് കീഴടക്കി, ബൗളിങ് യൂണിറ്റിനെ ദയയില്ലാതെ നേരിട്ടു. കിവികളുടെ ഓപ്പണിങ് സഖ്യം തന്നെയാണ് കരുത്ത്. ഫിൻ അലൻ &#8211; ടിം സെയ്‌ഫ&#x200d;ര്&#x200d;ട്ട്. ലോകകപ്പിലെ ന്യൂസിലൻഡിന്റെ 48 ശതമാനം റണ്&#x200d;സും നേടിയത് ഇരുവരും ചേര്&#x200d;ന്നാണ്.</p>



<p>ടൂര്&#x200d;ണമെന്റില്&#x200d; പേസ് ബൗളിങ്ങിനെതിരെ ഏറ്റവും മികച്ച റെക്കോര്&#x200d;ഡുള്ള ടീമുകളിലൊന്നാണ് ന്യൂസിലൻഡ്. കിവി ബാറ്റര്&#x200d;മാര്&#x200d; പേസിനെ നേരിടുന്ന സ്ട്രൈക്ക് റേറ്റ് 177 ആണ്. എന്നാല്&#x200d; ഫിൻ അലന്റേത് മാത്രമോ, 220ന് മുകളില്&#x200d;. പേസര്&#x200d;മാര്&#x200d;ക്കെതിരെ പുറത്തായിട്ടുള്ളത് രണ്ടേ രണ്ട് തവണ. സെയ്‌ഫര്&#x200d;ട്ട് &#8211; ഫിൻ അലൻ സഖ്യമാണ് . ഇവിടെയാണ് ഇന്ത്യ വരുണ്&#x200d; ചക്രവര്&#x200d;ത്തിയേയും ബുമ്രയേയും പ്രയോഗിക്കുക.</p>



<p>പേസര്&#x200d;മാര്&#x200d;ക്കെതിരെ സമ്പൂര്&#x200d;ണ ആധിപത്യം പുലര്&#x200d;ത്തുന്ന ഫിൻ അലന് സ്പിന്നര്&#x200d;മാര്&#x200d;ക്കെതിരെ അത്ര മികവ് പുലര്&#x200d;ത്തുന്നില്ല. പ്രത്യേകിച്ചു മിസ്റ്ററി സ്പിന്നര്&#x200d;മാ&#x200d;ര്&#x200d;ക്കെതിരെ. ലോകകപ്പില്&#x200d; പവര്&#x200d;പ്ലേയ്ക്കുള്ളില്&#x200d; തന്നെ ഫിൻ അലനെ മിസ്റ്ററി സ്പിന്നര്&#x200d;മാരായ മുജീബ് ഉ&#x200d;&#x200d;ര്&#x200d; റഹ്മാനും മഹേഷ് തീക്ഷണയും മടക്കിയിട്ടുണ്ട്. വരുണ്&#x200d; സാധ്യതകളും പര്&#x200d;പ്ലേയില്&#x200d; തന്നെയായിരിക്കും. മോശം ഫോമിനെ മറികടക്കാൻ ശ്രമിക്കുന്ന വരുണിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള ഏറ്റവും നല്ല അവസരം.</p>



<p>മറുവശത്ത് സെയ്‌ഫര്&#x200d;ട്ടിന് ബുമ്രയും അര്&#x200d;ഷദീപും. ഇരുവരും സെയ്‌ഫര്&#x200d;ട്ടിനെ രണ്ട് തവണ വീതം പുറത്താക്കിയിട്ടുണ്ട്. ബുമ്രയ്ക്ക് എതിരായ സെയ്‌ഫര്&#x200d;ട്ടിന്റെ സ്ട്രൈക്ക് റേറ്റ് 124 മാത്രമാണ്. ഓപ്പണര്&#x200d;മാരെ അതിവേഗം മടക്കാൻ കഴിഞ്ഞാല്&#x200d; ന്യൂസിലൻഡിന്റെ മധ്യനിരയിലേക്ക് ഇന്ത്യൻ ബൗളര്&#x200d;മാര്&#x200d;ക്ക് എൻട്രി ലഭിക്കും. അക്സര്&#x200d; പട്ടേലിന് ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന ഓവറുകള്&#x200d;. കിവി മധ്യനിരയിലെ പ്രധാന ബാറ്റര്&#x200d;മാരാണ് ഡാരില്&#x200d; മിച്ചലും ഗ്ലെൻ ഫിലിപ്സും.</p>



<p>മിച്ചല്&#x200d; ഫോമിലല്ലെങ്കിലും ഫിലിപ്‌സ് ടൂര്&#x200d;ണമെന്റില്&#x200d; 160 സ്ട്രൈക്ക് റേറ്റില്&#x200d; 176 റണ്&#x200d;സ് നേടിയിട്ടുണ്ട്. ഇരുവര്&#x200d;ക്കുമെതിരെ അക്‌സര്&#x200d; നിര്&#x200d;ണായകമാണ്. ഫിലിപ്‌സിന മൂന്ന് പ്രാവശ്യവും മിച്ചലിനെ രണ്ട് തവണയും കരിയറില്&#x200d; പുറത്താക്കിയിട്ടുണ്ട് അക്സര്&#x200d;. ഇടം കയ്യൻ സ്പിന്നര്&#x200d;ക്കെതിരായ ഇരുവരുടേയും ശരാശരി പോലും 20ല്&#x200d; താഴെയാണ്, ഫിലിപ്‌സിന്റേത് 10 മാത്രവും. മധ്യ ഓവറില്&#x200d; കളിതിരിക്കാൻ അക്സറിന്റെ പന്തുകള്&#x200d; തന്നെ സൂര്യക്ക് ഉപയോഗിക്കാം.</p>



<p>മേല്&#x200d;പ്പറഞ്ഞവയ്ക്കൊപ്പം ചേര്&#x200d;ത്തുവെക്കാനുള്ളത് ഹാര്&#x200d;ദിക്ക് പാണ്ഡ്യയുടെ പേരാണ്. അഹമ്മദാബാദില്&#x200d; ഇന്ത്യൻ ടീമിലെ മറ്റേതൊരു താരത്തേക്കാള്&#x200d; മികച്ച റെക്കോര്&#x200d;ഡുണ്ട് ഹാര്&#x200d;ദിക്കിന്. 227 റണ്&#x200d;സാണ് അഹമ്മദാബാദില്&#x200d; ഹാര്&#x200d;ദിക്ക് സ്കോര്&#x200d; ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്&#x200d; മാത്രം 16 സിക്സറുകള്&#x200d;. ഒൻപത് വിക്കറ്റും. ജസ്പ്രിത് ബുമ്ര അഹമ്മദാബാദില്&#x200d; ആറ് വിക്കറ്റും നേടിയിട്ടുണ്ട്. ഹാര്&#x200d;ദിക്കിന്റെ നാല് ഓവറുകള്&#x200d; ബുമ്രയുടേതുപൊലെ തന്നെ ക്യൂഷ്വലായേക്കും,</p>



<p>ഇതുമാത്രമല്ല, ഓഫ് സ്പിന്നറായ കോള്&#x200d; മക്കോഞ്ചിയെ ഇന്ത്യയുടെ ഇടം കയ്യൻ ബാറ്റര്&#x200d;മാര്&#x200d; കരുതിയിരിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലില്&#x200d; മക്കോഞ്ചി ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. വീഴ്ത്തിയത് മുൻനിരയിലെ ഇടം കയ്യൻ ബാറ്റർമാരായ റയാൻ റിക്കല്&#x200d;ട്ടണേയും ക്വിന്റണ്&#x200d; ഡി കോക്കിനേയും. സഞ്ജുവിനായി മാറ്റ് ഹെൻറിയും മിച്ചല്&#x200d; സാന്റനറും കാത്തിരിക്കുന്നു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/axar-and-hardik-are-crucial-india-must-win-these-key-battles-to-overcome-the-kiwis/">ടി20 ലോകകപ്പ്: അക്സറും ഹാർദിക്കും നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഇംഗ്ലണ്ട് വിറപ്പിച്ചു വീണു, ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ</title>
		<link>https://ml.starvisionnews.com/england-stunned-india-win-by-seven-runs-enter-t20-world-cup-final/?utm_source=rss&#038;utm_medium=rss&#038;utm_campaign=england-stunned-india-win-by-seven-runs-enter-t20-world-cup-final</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 05 Mar 2026 17:29:28 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[SPORTS]]></category>
		<category><![CDATA[ICC T20 World Cup]]></category>
		<category><![CDATA[INDIA NEWS]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204125</guid>

					<description><![CDATA[<p>മുംബൈ∙ ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് ഒരു വിജയം മാത്രം അകലെ. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴു റൺസിന് വിജയിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 [...]</p>
<p>The post <a href="https://ml.starvisionnews.com/england-stunned-india-win-by-seven-runs-enter-t20-world-cup-final/">ഇംഗ്ലണ്ട് വിറപ്പിച്ചു വീണു, ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p>മുംബൈ∙ ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് ഒരു വിജയം മാത്രം അകലെ. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴു റൺസിന് വിജയിച്ചാണ് ഇന്ത്യ തുടര്&#x200d;ച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസെടുത്തെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പക്ഷേ ഇന്ത്യ ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിനു മുന്നിൽ നന്നായി പൊരുതിയാണ് തോൽവി സമ്മതിച്ചതെന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാം.</p>



<p>പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിൽ സോൾട്ട് (അഞ്ച്), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (ആറു പന്തിൽ ഏഴ്), ജോസ് ബട്&#x200d;ലർ (17 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേ തീരുംമുൻപേ ഇന്ത്യ വീഴ്ത്തിയത്.&nbsp; സ്കോർ 13ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ടിനെ ഹാർദിക് പാണ്ഡ്യ ബോൾഡാക്കി. ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ചപ്പോൾ തകർപ്പനൊരു ക്യാച്ചിലൂടെ അക്ഷർ പട്ടേൽ പുറത്താക്കി.&nbsp;</p>



<p>വരുൺ ചക്രവർത്തിയെറിഞ്ഞ ആറാം ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ജേക്കബ് ബെതൽ സിക്സർ പറത്തി.പിന്നാലെ സ്ട്രൈക്ക് മാറിയെത്തിയ ജോസ് ബട്&#x200d;ലറെ ബോൾ&#x200d;ഡാക്കിയാണ് വരുൺ ചക്രവർത്തി ഇംഗ്ലണ്ടിനു മറുപടിയൊരുക്കിയത്. പവർപ്ലേയിൽ 68 റൺസടിച്ച ഇംഗ്ലണ്ട് 8.1 ഓവറിൽ 100 പിന്നിട്ടു. ടോം ബാന്റനെ അക്ഷർ പട്ടേൽബോൾഡാക്കിയെങ്കിലും പിന്നാലെയെത്തിയ വിൽ ജാക്സ്, ബെതലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സ്കോർ 172 ൽ നിൽക്കെ സിക്സടിക്കാനുള്ള വിൽ ജാക്സിന്റെ ശ്രമം പാളി. ബൗണ്ടറി ലൈനിൽ വച്ച് പന്തു പിടിച്ചെടുത്ത അക്ഷർപട്ടേൽ, ബൗണ്ടറിക്കപ്പുറത്തേക്കു വീഴുംമുൻപ് പന്ത് ശിവം ദുബെയ്ക്ക് ഇട്ടുകൊടുത്തു. ദുബെ അതു പിടിച്ചെടുത്തതോടെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റും നഷ്ടം.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/england-stunned-india-win-by-seven-runs-enter-t20-world-cup-final/">ഇംഗ്ലണ്ട് വിറപ്പിച്ചു വീണു, ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>വാംഖഡെയില്‍ ഇംഗ്ലണ്ടിനെ അടിച്ചുപറത്തി സഞ്ജു സാംസണ്‍, ടോപ് സ്കോറര്‍, ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് വിജയലക്ഷ്യം</title>
		<link>https://ml.starvisionnews.com/sanju-samson-thrashes-england-at-wankhede-top-scorer-england-sets-record-win-target-against-india/?utm_source=rss&#038;utm_medium=rss&#038;utm_campaign=sanju-samson-thrashes-england-at-wankhede-top-scorer-england-sets-record-win-target-against-india</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 05 Mar 2026 15:54:02 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[ICC T20 World Cup]]></category>
		<category><![CDATA[IND VS ENG]]></category>
		<category><![CDATA[Sanju Samson]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=204118</guid>

					<description><![CDATA[<p>മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. ടി20 ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണിത്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 25 പന്തിൽ 43 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 39ഉം [...]</p>
<p>The post <a href="https://ml.starvisionnews.com/sanju-samson-thrashes-england-at-wankhede-top-scorer-england-sets-record-win-target-against-india/">വാംഖഡെയില്‍ ഇംഗ്ലണ്ടിനെ അടിച്ചുപറത്തി സഞ്ജു സാംസണ്‍, ടോപ് സ്കോറര്‍, ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് വിജയലക്ഷ്യം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p><strong>മുംബൈ:</strong> ടി20 ലോകകപ്പിന്&#x200d;റെ രണ്ടാം സെമിയില്&#x200d; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റണ്&#x200d;സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്&#x200d;റെ വെടിക്കെട്ട് അര്&#x200d;ധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറില്&#x200d; 7 വിക്കറ്റ് നഷ്ടത്തില്&#x200d; 253 റണ്&#x200d;സെടുത്തു. ടി20 ലോകകപ്പ് ചരിത്രത്തില്&#x200d; നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്&#x200d;ന്ന വിജയലക്ഷ്യമാണിത്. 42 പന്തില്&#x200d; 89 റണ്&#x200d;സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്&#x200d;. ശിവം ദുബെ 25 പന്തിൽ 43 റണ്&#x200d;സെടുത്തപ്പോള്&#x200d; ഇഷാന്&#x200d; കിഷന്&#x200d; 18 പന്തില്&#x200d; 39ഉം ഹാര്&#x200d;ദ്ദിക് പാണ്ഡ്യ 12 പന്തില്&#x200d; 27ഉം തിലക് വര്&#x200d;മ 7 പന്തില്&#x200d; 21ഉം റണ്&#x200d;സെടുത്തു. ക്യാപ്റ്റൻ സൂര്യകുമാര്&#x200d; യാദവും(6 പന്തില്&#x200d; 11), അഭിഷേക് ശര്&#x200d;മയും(7 പന്തില്&#x200d; 9) ഒരിക്കല്&#x200d; കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്&#x200d; ജാക്സ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്ക് ഏറ്റവും കൂടുതല്&#x200d; ഭീഷണിയാവുമെന്ന് കരുതിയ ജോഫ്ര ആര്&#x200d;ച്ചർ നാലോവറില്&#x200d; 61 റണ്&#x200d;സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.<br>പവര്&#x200d; പ്ലേയില്&#x200d; ആദ്യ ഓവര്&#x200d; എറിയാനെത്തിയ ജോഫ്ര ആര്&#x200d;ച്ചര്&#x200d;ക്കെതിരെ സഞ്ജുവാണ് അടി തുടങ്ങിയത്. മൂന്നാം പന്തില്&#x200d; ആര്&#x200d;ച്ചറെ ബൗണ്ടറി കടത്തിയ സഞ്ജു അടുത്ത പന്തില്&#x200d; സിക്സ് അടിച്ച് തകര്&#x200d;പ്പന്&#x200d; തുടക്കമിട്ടു. ആര്&#x200d;ച്ചര്&#x200d;ക്കെതിരെ സിംഗിളെടുത്ത് തുടങ്ങി അഭിഷേക് ശര്&#x200d; വില്&#x200d; ജാക്സ് എറിഞ്ഞ രണ്ടാം ഓവറില്&#x200d; രണ്ട് ബൗണ്ടറി നേടി നല്ല തുടക്കമിട്ടെങ്കിലും അവസാന പന്തില്&#x200d; കൂറ്റനടിക്കുള്ള ശ്രമത്തില്&#x200d; ഫില്&#x200d; സാള്&#x200d;ട്ടിന് ക്യാച്ച് നല്&#x200d;കി മടങ്ങി. ജോഫ്ര ആര്&#x200d;ച്ചര്&#x200d; എറിഞ്ഞ മൂന്നാം ഓവറില്&#x200d; ബൗണ്ടറി അടിച്ചു തുടങ്ങിയ സഞ്ജു അടുത്ത പന്തില്&#x200d; മിഡ് ഓണില്&#x200d; അനായാസ ക്യാച്ച് നല്&#x200d;കിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് അവിശ്വസനീയമായി നിലത്തിട്ടു. പിന്നാലെ ആര്&#x200d;ച്ചറെ കൂറ്റന്&#x200d; സിക്സിന് പറത്തിയ സഞ്ജു ഓവറില്&#x200d; ഒരു ബൗണ്ടറി കൂടി ഇംഗ്ലണ്ടിനെ പ്രഹരിച്ചു. വില്&#x200d; ജാക്സ് എറിഞ്ഞ നാലാം ഓവറില്&#x200d; സഞ്ജുവും കിഷനും ഓരോ ബൗണ്ടറി കൂടി നേടി. ജാമി ഓവര്&#x200d;ടണ്&#x200d; എറിഞ്ഞ അഞ്ചാം ഓവറില്&#x200d; രണ്ട് ബൗണ്ടറി കൂടി നേടിയ കിഷന്&#x200d; ഇന്ത്യയെ 50 കടത്തി. സാം കറന്&#x200d; എറിഞ്ഞ പവര്&#x200d; പ്ലേയിലെ അവസാന ഓവറില്&#x200d; രണ്ട് ബൗണ്ടറി കൂടി നേടിയ സഞ്ജു ഇന്ത്യയെ 69 റണ്&#x200d;സിലെത്തിച്ചു.<br><br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/INDIAN-DELIGHTS-1024x1024.jpeg" alt="" class="wp-image-203844"/></figure>
<p>The post <a href="https://ml.starvisionnews.com/sanju-samson-thrashes-england-at-wankhede-top-scorer-england-sets-record-win-target-against-india/">വാംഖഡെയില്‍ ഇംഗ്ലണ്ടിനെ അടിച്ചുപറത്തി സഞ്ജു സാംസണ്‍, ടോപ് സ്കോറര്‍, ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് വിജയലക്ഷ്യം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സഞ്ജു ഇല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; സൂര്യകുമാറും സംഘവും ഇറങ്ങുന്നത് മാറ്റമില്ലാതെ</title>
		<link>https://ml.starvisionnews.com/sanju-is-out-india-lose-the-toss-against-south-africa-suryakumar-and-team-field-unchanged/?utm_source=rss&#038;utm_medium=rss&#038;utm_campaign=sanju-is-out-india-lose-the-toss-against-south-africa-suryakumar-and-team-field-unchanged</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 22 Feb 2026 13:50:38 +0000</pubDate>
				<category><![CDATA[SPORTS]]></category>
		<category><![CDATA[ICC T20 World Cup]]></category>
		<category><![CDATA[India vs South Africa]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=203754</guid>

					<description><![CDATA[<p>അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപറ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്‌സര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം [...]</p>
<p>The post <a href="https://ml.starvisionnews.com/sanju-is-out-india-lose-the-toss-against-south-africa-suryakumar-and-team-field-unchanged/">സഞ്ജു ഇല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; സൂര്യകുമാറും സംഘവും ഇറങ്ങുന്നത് മാറ്റമില്ലാതെ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-1024x312.jpeg" alt="" class="wp-image-203295"/></figure>



<p>അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്&#x200d; എട്ടില്&#x200d; ഇന്ത്യക്കെതിരായ മത്സരത്തില്&#x200d; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്&#x200d; ടോസ് നേടിയ ദക്ഷിണാഫ്രിക്കന്&#x200d; ക്യാപറ്റന്&#x200d; എയ്ഡന്&#x200d; മാര്&#x200d;ക്രം ആദ്യം ബാറ്റ് ചെയ്യാന്&#x200d; തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ്&#x200d; ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്&#x200d; നെതര്&#x200d;ലന്&#x200d;ഡ്‌സിനെതിരെ അവസാനം കളിച്ച ടീമില്&#x200d; മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്&#x200d; സുന്ദര്&#x200d; സ്ഥാനം നിലനിര്&#x200d;ത്തി. അക്‌സര്&#x200d; പട്ടേലിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്&#x200d;മ, തിലക് വര്&#x200d;മ എന്നിവര്&#x200d; ടീമില്&#x200d; സ്ഥാനം നിലനിര്&#x200d;ത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തിയിട്ടുണ്ട്. മാര്&#x200d;ക്കോ ജാന്&#x200d;സന്&#x200d;, ലുംഗി എന്&#x200d;ഗിഡി, കേശവ് മഹാരാജ് എന്നിവര്&#x200d; തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്&#x200d; അറിയാം.<br></p>



<p>ഇന്ത്യ: അഭിഷേക് ശര്&#x200d;മ, ഇഷാന്&#x200d; കിഷന്&#x200d; (വിക്കറ്റ് കീപ്പര്&#x200d;), തിലക് വര്&#x200d;മ, സൂര്യകുമാര്&#x200d; യാദവ് (ക്യാപ്റ്റന്&#x200d;), ഹാര്&#x200d;ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്&#x200d; സുന്ദര്&#x200d;, അര്&#x200d;ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്&#x200d; ചക്രവര്&#x200d;ത്തി.</p>



<p>ദക്ഷിണാഫ്രിക്ക: എയ്ഡന്&#x200d; മാര്&#x200d;ക്രം (ക്യാപ്റ്റന്&#x200d;), ക്വിന്റണ്&#x200d; ഡി കോക്ക് (വിക്കറ്റ് കീപ്പര്&#x200d;), റയാന്&#x200d; റിക്കല്&#x200d;ടണ്&#x200d;, ഡെവാള്&#x200d;ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്&#x200d;, ട്രിസ്റ്റന്&#x200d; സ്റ്റബ്‌സ്, മാര്&#x200d;ക്കോ ജാന്&#x200d;സെന്&#x200d;, കോര്&#x200d;ബിന്&#x200d; ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്&#x200d;ഗിഡി.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2026/02/Al-Hilal-ramadan-2-1024x694.jpeg" alt="" class="wp-image-203296"/></figure>
<p>The post <a href="https://ml.starvisionnews.com/sanju-is-out-india-lose-the-toss-against-south-africa-suryakumar-and-team-field-unchanged/">സഞ്ജു ഇല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; സൂര്യകുമാറും സംഘവും ഇറങ്ങുന്നത് മാറ്റമില്ലാതെ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ലങ്ക വീണത് സ്വയം കുഴിച്ച കുഴിയില്‍; സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിന് 51 റണ്‍സ് ജയമൊരുക്കി</title>
		<link>https://ml.starvisionnews.com/sri-lanka-fell-into-a-hole-they-dug-themselves-spinners-set-up-a-51-run-win-for-england/?utm_source=rss&#038;utm_medium=rss&#038;utm_campaign=sri-lanka-fell-into-a-hole-they-dug-themselves-spinners-set-up-a-51-run-win-for-england</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sun, 22 Feb 2026 13:41:07 +0000</pubDate>
				<category><![CDATA[SPORTS]]></category>
		<category><![CDATA[ICC T20 World Cup]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Srilanka VS England]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=203751</guid>

					<description><![CDATA[<p>പല്ലെകേലെ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 51 റണ്‍സ് ജയം. പല്ലെകേലെ, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. 40 പന്തില്‍ 62 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടാണ് ടോപ് സ്‌കോറര്‍. ദുനിത് വെല്ലാലഗെ ലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ലങ്ക 16.4 ഓവറില്‍ 95ന് എല്ലാവരും പുറത്താവുകയായിരുന്നു. 30 റണ്‍സെടുത്ത ദസുന്‍ ഷനകയാണ് [...]</p>
<p>The post <a href="https://ml.starvisionnews.com/sri-lanka-fell-into-a-hole-they-dug-themselves-spinners-set-up-a-51-run-win-for-england/">ലങ്ക വീണത് സ്വയം കുഴിച്ച കുഴിയില്‍; സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിന് 51 റണ്‍സ് ജയമൊരുക്കി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS1-1024x313.jpeg" alt="" class="wp-image-194247"/></figure>



<p>പല്ലെകേലെ: ടി20 ലോകകപ്പ് സൂപ്പര്&#x200d; എട്ട് ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 51 റണ്&#x200d;സ് ജയം. പല്ലെകേലെ, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്&#x200d; നടന്ന മത്സരത്തില്&#x200d; ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്&#x200d; ഒമ്പത് വിക്കറ്റ് നഷ്ടത്തില്&#x200d; 146 റണ്&#x200d;സാണ് നേടിയത്. 40 പന്തില്&#x200d; 62 റണ്&#x200d;സെടുത്ത ഫിലിപ്പ് സാള്&#x200d;ട്ടാണ് ടോപ് സ്‌കോറര്&#x200d;. ദുനിത് വെല്ലാലഗെ ലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്&#x200d; ലങ്ക 16.4 ഓവറില്&#x200d; 95ന് എല്ലാവരും പുറത്താവുകയായിരുന്നു. 30 റണ്&#x200d;സെടുത്ത ദസുന്&#x200d; ഷനകയാണ് ടോപ് സ്‌കോറര്&#x200d;. വില്&#x200d; ജാക്ക്‌സ് ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.</p>



<p><br>ഷനകയ്ക്ക് പുറമെ കാമിന്ദു മെന്&#x200d;ഡിസ് (13, വെല്ലാലഗെ (10), മഹീഷ് തീക്ഷണ (8 പന്തില്&#x200d; 10) എന്നിവര്&#x200d;ക്ക് മാത്രമാണ് ലങ്കന്&#x200d; നിരയില്&#x200d; രണ്ടക്കം കാണാന്&#x200d; സാധിച്ചത്. പവര്&#x200d; പ്ലേയിസല്&#x200d; തന്നെ ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. പതും നിസ്സങ്ക (9) നിരാശപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. മൂന്നാം ഓവറില്&#x200d; താരത്തെ ജോഫ്ര ആര്&#x200d;ച്ചര്&#x200d; മടക്കി. തുടര്&#x200d;ന്ന് നാലാം ഓവറില്&#x200d; കുശാല്&#x200d; മെന്&#x200d;ഡിസ് (4), പവന്&#x200d; രത്‌നായകെ (0) എന്നിവരെ വില്&#x200d; ജാക്‌സ് മടക്കി. കാമില്&#x200d; മിഷാര (6) അഞ്ചാം ഓവറിലും വെല്ലാലഗെ ആറാം ഓവറിലും മടങ്ങി. ഇതോടെ അഞ്ചിന് 34 എന്ന നിലയിലായി ലങ്ക.</p>



<p>കാമിന്ദു മെന്&#x200d;ഡിസ് &#8211; ഷനക സഖ്യം അല്&#x200d;പനേരം പിടിച്ചുനിന്നെങ്കിലും വിജയത്തിലേക്ക് നയിക്കന്&#x200d; സാധിച്ചില്ല. മെന്&#x200d;ഡിസിനെ പുറത്താക്കി ലിയാം ഡോസണ്&#x200d; ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്&#x200d;കി. ദുഷന്&#x200d; ഹേമന്ത (5), ദുഷ്മന്ത ചമീര (6) എന്നിവര്&#x200d;ക്കും തിളങ്ങാന്&#x200d; കഴിഞ്ഞില്ല. ഇതിനിടെ ഷനകയും മടങ്ങി. ദില്&#x200d;ഷന്&#x200d; മധുഷങ്കയാണ് (0) പുറത്തായ മറ്റൊരു താരം. മഹീഷ് തീക്ഷണ പുറത്താവാതെ നിന്നു. ജാക്‌സിന് പുറമെ ആദില്&#x200d; റഷീദ്, ഡോസണ്&#x200d;, ആര്&#x200d;ച്ചര്&#x200d; എന്നിവര്&#x200d; ലങ്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.</p>



<p>നേരത്തെ സാള്&#x200d;ട്ട് ഒഴികെ മറ്റാര്&#x200d;ക്കും ഇംഗ്ലണ്ട് നിരയില്&#x200d; തിളങ്ങാന്&#x200d; സാധിച്ചിരുന്നില്ല. വില്&#x200d; ജാക്ക്‌സ് (21), ഹാരി ബ്രൂക്ക് (14, സാം കറന്&#x200d; (11), ജാമി ഓവര്&#x200d;ടോണ്&#x200d; (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്&#x200d;.<br></p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/09/INDIAN-DELIGHTS5-1024x1024.jpeg" alt="" class="wp-image-194251"/></figure>
<p>The post <a href="https://ml.starvisionnews.com/sri-lanka-fell-into-a-hole-they-dug-themselves-spinners-set-up-a-51-run-win-for-england/">ലങ്ക വീണത് സ്വയം കുഴിച്ച കുഴിയില്‍; സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിന് 51 റണ്‍സ് ജയമൊരുക്കി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
