<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>arikomban | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/arikomban/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/arikomban/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Fri, 16 Jun 2023 13:09:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>arikomban | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/arikomban/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹെെക്കോടതി</title>
		<link>https://ml.starvisionnews.com/madras-high-court-rejected-the-petition-to-transfer-arikompan-to-kerala/?utm_source=rss&#038;utm_medium=rss&#038;utm_campaign=madras-high-court-rejected-the-petition-to-transfer-arikompan-to-kerala</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Fri, 16 Jun 2023 13:09:08 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[arikomban]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=143747</guid>

					<description><![CDATA[<p>ചെന്നെെ: കാട്ടാനയായ അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹെെക്കോടതി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന് കൊച്ചി സ്വദേശി റെബേക്ക ജോസഫാണ് ഹർജി നൽകിയത്. ഹെെക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെ‌ഞ്ചിന് ഹർജി കെെമാറിയത്. ഇന്ന് ഉച്ചയ്ക്ക് അഞ്ചാം നമ്പർ കോടതിയാണ് ഹർജി പരിഗണിച്ചത്. അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി [...]</p>
<p>The post <a href="https://ml.starvisionnews.com/madras-high-court-rejected-the-petition-to-transfer-arikompan-to-kerala/">അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹെെക്കോടതി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ചെന്നെെ: കാട്ടാനയായ അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹെെക്കോടതി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന് കൊച്ചി സ്വദേശി റെബേക്ക ജോസഫാണ് ഹർജി നൽകിയത്. ഹെെക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെ‌ഞ്ചിന് ഹർജി കെെമാറിയത്.</p>
<p>ഇന്ന് ഉച്ചയ്ക്ക് അഞ്ചാം നമ്പർ കോടതിയാണ് ഹർജി പരിഗണിച്ചത്. അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് &#8211; മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ അരിക്കൊമ്പനെ തുറന്നുവിട്ട തമിഴ്‌നാട് സർക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കൊമ്പന്റെ നീക്കം തിരുനെൽവേലിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷിച്ച് വിവരങ്ങൾ കന്യാകുമാരി, അംബാസമുദ്രം, തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൈമാറുന്നുണ്ട്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കാട്ടാന കോതയാർ ഡാമിന് പരിസരത്തുണ്ടെന്ന് ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു.</p>
<p>The post <a href="https://ml.starvisionnews.com/madras-high-court-rejected-the-petition-to-transfer-arikompan-to-kerala/">അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹെെക്കോടതി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കുമളിക്ക് ആറുകിലോമീറ്റർ അടുത്ത് അരിക്കൊമ്പൻ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്</title>
		<link>https://ml.starvisionnews.com/arikomban-six-kilometers-near-kumali-the-forest-department-has-intensified-surveillance/?utm_source=rss&#038;utm_medium=rss&#038;utm_campaign=arikomban-six-kilometers-near-kumali-the-forest-department-has-intensified-surveillance</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Thu, 25 May 2023 06:29:17 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[arikomban]]></category>
		<category><![CDATA[Forest Department]]></category>
		<category><![CDATA[KUMALI]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=142391</guid>

					<description><![CDATA[<p>ഇടുക്കി: ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കുമളിക്ക് സമീപത്തുവരെ എത്തി. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് റിപ്പോർട്ട്.ആനയുടെ ജി പി എസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്ത് അരിക്കൊമ്പൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു.കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുൻപാണ് അരിക്കൊമ്പൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം [...]</p>
<p>The post <a href="https://ml.starvisionnews.com/arikomban-six-kilometers-near-kumali-the-forest-department-has-intensified-surveillance/">കുമളിക്ക് ആറുകിലോമീറ്റർ അടുത്ത് അരിക്കൊമ്പൻ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ഇടുക്കി: ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കുമളിക്ക് സമീപത്തുവരെ എത്തി. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് റിപ്പോർട്ട്.ആനയുടെ ജി പി എസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്ത് അരിക്കൊമ്പൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു.കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുൻപാണ് അരിക്കൊമ്പൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒരു വീടിനുനേരെ ആന ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഞായറാഴ്ച വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് അരിക്കൊമ്പൻ തകർത്തിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കടന്നെങ്കിലും തങ്ങളുടെ വനമേഖലയിൽ തമിഴ്നാട് ഇപ്പോഴും ശക്തമായ നിരീക്ഷണം തുടരുകയാണ്. നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന സംഘത്തോട് അവിടത്തന്നെ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആന മടങ്ങിവരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് ഇത്.</p>
<p>The post <a href="https://ml.starvisionnews.com/arikomban-six-kilometers-near-kumali-the-forest-department-has-intensified-surveillance/">കുമളിക്ക് ആറുകിലോമീറ്റർ അടുത്ത് അരിക്കൊമ്പൻ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അരിക്കൊമ്പൻ വീണ്ടും നാട്ടിലിറങ്ങി; റേഷൻ കട തകർത്തു,​ അരിയെടുക്കാനാകാതെ മടങ്ങി</title>
		<link>https://ml.starvisionnews.com/arikomban-returned-to-the-country-he-broke-the-ration-shop-and-returned-without-being-able-to-take-rice/?utm_source=rss&#038;utm_medium=rss&#038;utm_campaign=arikomban-returned-to-the-country-he-broke-the-ration-shop-and-returned-without-being-able-to-take-rice</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Mon, 15 May 2023 06:16:48 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[arikomban]]></category>
		<category><![CDATA[KUMALI]]></category>
		<category><![CDATA[ration shop]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=141996</guid>

					<description><![CDATA[<p>കുമളി: വീണ്ടും ജനവാസ മേഖലയിലിറങ്ങി റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻകടയാണ് ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരിയെടുക്കാനായില്ല. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമല ഭാഗത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്.മേഘമലയിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്ററോളം ദൂരെയാണ് മണലാർ എസ്‌റ്റേറ്റ്. തകരം കൊണ്ടുണ്ടാക്കിയ ജനലാണ് ആന തകർത്തത്. ഈ സമയം ആളുകളൊന്നും സമീപമുണ്ടായിരുന്നില്ലെങ്കിലും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതൊന്നും ആക്രമിച്ചിട്ടില്ല.റേഷൻ കട ആക്രമിച്ച ശേഷം അരിക്കൊമ്പൻ [...]</p>
<p>The post <a href="https://ml.starvisionnews.com/arikomban-returned-to-the-country-he-broke-the-ration-shop-and-returned-without-being-able-to-take-rice/">അരിക്കൊമ്പൻ വീണ്ടും നാട്ടിലിറങ്ങി; റേഷൻ കട തകർത്തു,​ അരിയെടുക്കാനാകാതെ മടങ്ങി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>കുമളി: വീണ്ടും ജനവാസ മേഖലയിലിറങ്ങി റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻകടയാണ് ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരിയെടുക്കാനായില്ല. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമല ഭാഗത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്.മേഘമലയിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്ററോളം ദൂരെയാണ് മണലാർ എസ്‌റ്റേറ്റ്. തകരം കൊണ്ടുണ്ടാക്കിയ ജനലാണ് ആന തകർത്തത്. ഈ സമയം ആളുകളൊന്നും സമീപമുണ്ടായിരുന്നില്ലെങ്കിലും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതൊന്നും ആക്രമിച്ചിട്ടില്ല.റേഷൻ കട ആക്രമിച്ച ശേഷം അരിക്കൊമ്പൻ വനത്തിലേക്ക് പോയെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞമാസമാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയത്. തുടർന്ന് പെരിയാർ കടുവ സങ്കേതത്തിൽ വിട്ടത്.</p>
<p>The post <a href="https://ml.starvisionnews.com/arikomban-returned-to-the-country-he-broke-the-ration-shop-and-returned-without-being-able-to-take-rice/">അരിക്കൊമ്പൻ വീണ്ടും നാട്ടിലിറങ്ങി; റേഷൻ കട തകർത്തു,​ അരിയെടുക്കാനാകാതെ മടങ്ങി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ല : മന്ത്രി എ.കെ ശശീന്ദ്രൻ</title>
		<link>https://ml.starvisionnews.com/arikomban-will-not-be-transported-to-idukki/?utm_source=rss&#038;utm_medium=rss&#038;utm_campaign=arikomban-will-not-be-transported-to-idukki</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Sat, 29 Apr 2023 10:48:19 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[KERALA]]></category>
		<category><![CDATA[arikomban]]></category>
		<category><![CDATA[Idukki]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=141242</guid>

					<description><![CDATA[<p>അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതും ഉള്ള മേഖലയിലേക്കാണ് ആനയെ കൊണ്ടു പോകുന്നത്. അരികൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ 5 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. വടം ഉപയോഗിച്ച് ആനയുടെ പിൻ കാലുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കുങ്കിയാനകളെ അടുത്തെത്തിച്ചപ്പോഴേക്കും അരിക്കൊമ്പൻ നടന്നകലാൻ ശ്രമിക്കുകയായിരുന്നു. പല തവണ അരിക്കൊമ്പന്റെ കാലുകളിലേക്ക് വടം എറിഞ്ഞെങ്കിലും [...]</p>
<p>The post <a href="https://ml.starvisionnews.com/arikomban-will-not-be-transported-to-idukki/">അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ല : മന്ത്രി എ.കെ ശശീന്ദ്രൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതും ഉള്ള മേഖലയിലേക്കാണ് ആനയെ കൊണ്ടു പോകുന്നത്. അരികൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.</p>
<p>ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ 5 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. വടം ഉപയോഗിച്ച് ആനയുടെ പിൻ കാലുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കുങ്കിയാനകളെ അടുത്തെത്തിച്ചപ്പോഴേക്കും അരിക്കൊമ്പൻ നടന്നകലാൻ ശ്രമിക്കുകയായിരുന്നു. പല തവണ അരിക്കൊമ്പന്റെ കാലുകളിലേക്ക് വടം എറിഞ്ഞെങ്കിലും പരാജയപ്പെട്ടിരുന്നു. ആനയെ പ്രകോപിപ്പിക്കരുതെന്ന കോടതി നിർദേശമുള്ളതിൽ വളരെ സൂക്ഷ്മതയോടെയാണ് വനംവകുപ്പിന്റെ നീക്കം.</p>
<p>നാല് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാൻ രംഗത്തുള്ളത്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്. അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്.</p>
<p>അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.</p>
<p>മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോ. അരുൺ സക്കറിയ അരിക്കൊമ്പനെ മയക്കുവെടി വച്ചത്. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയതിനാലായിരുന്നു വെടിവെയ്ക്കാൻ വൈകിയത്. പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ അകറ്റിയ ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് ആനയെ കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയാണ് ഇതെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിച്ചേർന്നത്.</p>
<p>The post <a href="https://ml.starvisionnews.com/arikomban-will-not-be-transported-to-idukki/">അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ല : മന്ത്രി എ.കെ ശശീന്ദ്രൻ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അരിക്കൊമ്പൻ ദൗത്യം; ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപ</title>
		<link>https://ml.starvisionnews.com/mission-the-daily-expenditure-is-around-half-a-lakh-of-rupees/?utm_source=rss&#038;utm_medium=rss&#038;utm_campaign=mission-the-daily-expenditure-is-around-half-a-lakh-of-rupees</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Tue, 18 Apr 2023 08:57:48 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[arikomban]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=140796</guid>

					<description><![CDATA[<p>തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യത്തിനായി സര്‍ക്കാര്‍ ഓരോ ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപ. കുങ്കിയാനകള്‍ക്ക് തീറ്റ ലഭ്യമാക്കുന്നതിന് മാത്രമായി നാല്‍പതിനായിരത്തോളം രൂപ ചെലവിടുന്നതായാണ് അനൗദ്യോഗിക വിവരം. അരിക്കൊമ്പനെ മെരുക്കാനായി ഒരു മാസം മുന്‍പാണ് നാല് കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്. 301 കോളനിയിലാണ് നിലവില്‍ കുങ്കിയാനകൾക്ക് താവളം ഒരുക്കിയിരിക്കുന്നത്. ആനകള്‍ക്കാവശ്യമായ തീറ്റ എത്തിക്കുന്നതിന് പ്രാദേശിക കരാര്‍ നല്‍കിയിരിക്കുകയാണ്. കുങ്കിയാനകള്‍ക്കൊപ്പം പാപ്പാന്‍മാരും സഹായികളും ഉള്‍പ്പടെ പത്ത് പേരാണ് 301 കോളനിയിൽ താമസിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ വനം വകുപ്പ് എത്തിച്ച് നല്‍കും. [...]</p>
<p>The post <a href="https://ml.starvisionnews.com/mission-the-daily-expenditure-is-around-half-a-lakh-of-rupees/">അരിക്കൊമ്പൻ ദൗത്യം; ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യത്തിനായി സര്&#x200d;ക്കാര്&#x200d; ഓരോ ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപ. കുങ്കിയാനകള്&#x200d;ക്ക് തീറ്റ ലഭ്യമാക്കുന്നതിന് മാത്രമായി നാല്&#x200d;പതിനായിരത്തോളം രൂപ ചെലവിടുന്നതായാണ് അനൗദ്യോഗിക വിവരം. അരിക്കൊമ്പനെ മെരുക്കാനായി ഒരു മാസം മുന്&#x200d;പാണ് നാല് കുങ്കിയാനകളെ ചിന്നക്കനാലില്&#x200d; എത്തിച്ചത്. 301 കോളനിയിലാണ് നിലവില്&#x200d; കുങ്കിയാനകൾക്ക് താവളം ഒരുക്കിയിരിക്കുന്നത്. ആനകള്&#x200d;ക്കാവശ്യമായ തീറ്റ എത്തിക്കുന്നതിന് പ്രാദേശിക കരാര്&#x200d; നല്&#x200d;കിയിരിക്കുകയാണ്. കുങ്കിയാനകള്&#x200d;ക്കൊപ്പം പാപ്പാന്&#x200d;മാരും സഹായികളും ഉള്&#x200d;പ്പടെ പത്ത് പേരാണ് 301 കോളനിയിൽ താമസിക്കുന്നത്. ഇവര്&#x200d;ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്&#x200d; വനം വകുപ്പ് എത്തിച്ച് നല്&#x200d;കും. ദൗത്യം ഇത്തരത്തിൽ അനന്തമായി നീളുന്നത് തുടർന്നാൽ ഖജനാവില്&#x200d; നിന്നും വന്&#x200d; തുക ഇനിയും നഷ്ടമാകും.</p>
<p>ഇവര്&#x200d; താമസിക്കുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ദൗത്യത്തിനായി എത്തിയിരിക്കുന്ന 25 അംഗ ഉദ്യോഗസ്ഥ സംഘം, താമസിക്കുന്നത് മതികെട്ടാന്&#x200d; ചോല വൈല്&#x200d;ഡ് ലൈഫ് ഡോര്&#x200d;മെറ്ററിയിലാണ്. ദൗത്യം നടപ്പിലാക്കുന്നത് വരെ കുങ്കിയാനകളും പ്രത്യേക സംഘവും ചിന്നക്കനാലില്&#x200d; തുടരാനാണ് നിലവിലെ തീരുമാനം. അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സര്&#x200d;ക്കാരിന്റെ ഹര്&#x200d;ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്&#x200d; ദൗത്യം എന്ന് നടപ്പിലാകുമെന്ന് വ്യക്തമല്ല.</p>
<p>The post <a href="https://ml.starvisionnews.com/mission-the-daily-expenditure-is-around-half-a-lakh-of-rupees/">അരിക്കൊമ്പൻ ദൗത്യം; ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം</title>
		<link>https://ml.starvisionnews.com/kerala-to-question-high-court-order-to-shift-arikomban-to-parampikulam-in-supreme-court/?utm_source=rss&#038;utm_medium=rss&#038;utm_campaign=kerala-to-question-high-court-order-to-shift-arikomban-to-parampikulam-in-supreme-court</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Fri, 14 Apr 2023 06:12:25 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[arikomban]]></category>
		<category><![CDATA[Parambikulam]]></category>
		<category><![CDATA[Supreme Court]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=140473</guid>

					<description><![CDATA[<p>കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം. തിങ്കളാഴ്‌ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും. കേസ് രേഖകൾ സുപ്രീംകോടതിയിലെ സ്‌റ്റാന്റിംഗ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. പകരം സ്ഥലമുണ്ടെങ്കിൽ അത് സംസ്ഥാനം തന്നെ കണ്ടെത്തണം എന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നതാണ് കേരളം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ കാരണമായത്.കോടനാട് ആന പരിശീലനകേന്ദ്രത്തിലേക്ക് തന്നെ ആനയെ മാറ്റണം എന്ന പഴയ ആവശ്യംതന്നെ സുപ്രീംകോടതിയിൽ കേരളം ആവർത്തിക്കുമെന്നാണ് സൂചന.നിലവിൽ അരികൊമ്പനെ കേരളത്തിൽ എവിടേക്ക് മാറ്റിയാലും പ്രതിഷേധമുയരും എന്നതും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തും. [...]</p>
<p>The post <a href="https://ml.starvisionnews.com/kerala-to-question-high-court-order-to-shift-arikomban-to-parampikulam-in-supreme-court/">അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം. തിങ്കളാഴ്‌ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും. കേസ് രേഖകൾ സുപ്രീംകോടതിയിലെ സ്‌റ്റാന്റിംഗ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. പകരം സ്ഥലമുണ്ടെങ്കിൽ അത് സംസ്ഥാനം തന്നെ കണ്ടെത്തണം എന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നതാണ് കേരളം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ കാരണമായത്.കോടനാട് ആന പരിശീലനകേന്ദ്രത്തിലേക്ക് തന്നെ ആനയെ മാറ്റണം എന്ന പഴയ ആവശ്യംതന്നെ സുപ്രീംകോടതിയിൽ കേരളം ആവർത്തിക്കുമെന്നാണ് സൂചന.നിലവിൽ അരികൊമ്പനെ കേരളത്തിൽ എവിടേക്ക് മാറ്റിയാലും പ്രതിഷേധമുയരും എന്നതും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തും.</p>
<p>അതേസമയം പറമ്പിക്കുളത്തല്ലെങ്കിൽ അരിക്കൊമ്പനെ മാറ്റാനുള്ള മറ്റ് അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിഷമിക്കുകയാണ്. നടപടികൾ ഇഴയുന്നതിനാൽ ഇനിയെന്തെന്നറിയാതെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ ദൗത്യസംഘം ത്രിശങ്കുവിലാണ്.സംഘത്തിനായി ഇതുവരെ ചെലവായത് ഏഴ് ലക്ഷം രൂപയാണ്.ഒരു മാസത്തോളമായി കുങ്കിയാനകളും ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്. വിശേഷ ദിവസങ്ങളടക്കം വന്നിട്ടും ഇവരുടെ പാപ്പാന്മാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും സ്ഥലത്ത് നിന്ന് വിട്ട് നിൽക്കാനായിട്ടില്ല. ഇതിനിടെ 24 മണിക്കൂറും അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന നിർദ്ദേശവും കോടതിയിൽ നിന്ന് വന്നിട്ടുണ്ട്.</p>
<p>19നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.ദൗത്യം നീളുന്നതോടെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ ജനങ്ങൾ വേവലാതിയിലാണ്. കോൺഗ്രസും സി.പി.എമ്മും ജനങ്ങൾക്കൊപ്പം നിന്ന് സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റുമാരും സർക്കാരിനെതിരായി സമരരംഗത്തുണ്ട്.അരിക്കൊമ്പനെ ധരിപ്പിക്കുന്നതിനുള്ള റേഡിയോ കോളർ ബംഗളൂരുവിൽ നിന്ന് കൊണ്ടുവരാനുള്ള തീരുമാനം സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിച്ചു. പകരം അസാമിൽ നിന്ന് കോളർ ഇന്നെത്തിക്കും. എയർ കാർഗോ വഴി റേഡിയോ കോളർ കൊച്ചിയിലെത്തിക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച ബംഗളൂരുവിൽ നിന്ന് റേഡിയോ കോളർ കൊണ്ടുവരുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.</p>
<p>The post <a href="https://ml.starvisionnews.com/kerala-to-question-high-court-order-to-shift-arikomban-to-parampikulam-in-supreme-court/">അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
