മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ബാലബ്രഹ്മചാരി ശിവാചാര്യ നിര്വാനുരുദ്ര പശുപതിനാഥ് മഹാരാജും ശിഷ്യനുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. ആശ്രമത്തിനകത്തായിരുന്നു ശിവാചാര്യയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആശ്രമത്തിന് പുറത്തായിരുന്നു ഭഗവാന് ഷിന്‍ഡെയുടെ മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും വന്ന് ആശ്രമം സ്ഥാപിച്ച സന്യാസിയാണ് കൊല്ലപ്പെട്ട ബാലബ്രഹ്മചാരി ശിവാചാര്യ. ശ്വാസം മുട്ടിച്ചാണ് സന്യാസിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.ആശ്രമത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് പുലര്‍ച്ചെ ഏതാണ്ട് മൂന്നരയോടു കൂടിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Trending
- സുരക്ഷാ ഭീഷണി: ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; ചൈനയ്ക്ക് തിരിച്ചടി
- “നഷ്ടം വരാത്ത കച്ചവടം” – പ്രഭാഷണം ശ്രദ്ധേയമായി
- സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
- സി.പി.എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ – വി.ഡി. സതീശൻ
- രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ല; വയനാടിന് ആവശ്യം എപ്പോഴും മണ്ഡലത്തിൽ ഉണ്ടാകുന്ന എംപി; ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ
- പ്രധാനമന്ത്രിക്കെതിരായ ഗൂഡാലോചന രാജ്യദ്രോഹ കുറ്റത്തിന് തുല്യമെന്ന് ഡല്‍ഹി ഹൈക്കോടതി
- 12 വര്‍ഷത്തിനുശേഷം നിമിഷപ്രിയയെ കണ്ട് അമ്മ; ഒപ്പം ഭക്ഷണം കഴിക്കാൻ ജയിലധികൃതര്‍ അവസരമൊരുക്കി
- കൊടുംചൂട്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ഗഡ്കരി കുഴഞ്ഞുവീണു