ന്യുഡൽഹി: അയോധ്യ കേസില്‍ സുപ്രീംകോടതി ചരിത്രവിധി പ്രഖ്യാപിച്ചു. അയോധ്യയിലെ തർക്ക ഭൂമി ഹിന്ദു ട്രസ്റ്റിന് വിട്ടുനല്കിക്കൊണ്ടു സുപ്രീം കോടതി വിധി പ്രസ്താവിച്ചു. മുസ്ലിങ്ങൾക്ക് ആരാധനയ്ക്കായി തർക്കഭൂമിയുടെ പുറത്ത് അയോധ്യയിൽ തന്നെ അഞ്ചു ഏക്കർ സ്ഥലം നൽകണം. പ്രധാനപ്പെട്ട സ്ഥലത്തായിരിക്കണം ഭൂമിയെന്നും നിർദ്ദേശം. സുപ്രീം കോടതിയുടെ അഞ്ചു അംഗ ബഞ്ച് ഒരേ വിധിപ്രസ്താവമാണ് നടത്തിയത്. ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്നുമാസത്തിനകം കർമ്മ പദ്ധതി തയ്യാറാകണമെന്നും സുപ്രീം കോടതി വിധിച്ചു. തർക്കഭൂമിയിൽ അവകാശം ഉന്നയിച്ച മൂന്നു കക്ഷികൾക്കും ഉടമസ്ഥാവകാശം നൽകാതെയാണ് കോടതി വിധി. പകരം കേന്ദ്രസർക്കാർ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചു രാമക്ഷേത്രം നിർമിക്കണം.
Trending
- ദുബായിലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ വിഡി സതീശൻ
- ‘സൈന്യത്തിന് നിർദേശം നൽകിയാൽ സംഘർഷം അവസാനിക്കും’; മണിപ്പൂർ സംഘർഷത്തിൽ മോദിക്കെതിരെ രാഹുൽ
- വായ്പാ തുക കൈപ്പറ്റാനായി ഇടപാടുകാരനെ വീൽ ചെയറിലെത്തിച്ച് യുവതി, പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം
- ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? : രാഹുൽ ഗാന്ധി
- അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് 11,000 പേരെ ഒഴിപ്പിച്ചു; സുനാമി ആശങ്കയിൽ ഇന്തോനേഷ്യ
- കാസര്‍കോട്ട് മോക് പോളിൽ ബിജെപിക്ക് അധിക വോട്ട്; പരിശോധിക്കാൻ നിർദ്ദേശം
- കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 4 കേസുകൾ, പ്രവാസിക്കെതിരെ രണ്ട് FIR
- വിദ്യാർത്ഥികൾ കാവിയണിഞ്ഞത് ചോദ്യം ചെയ്ത മലയാളിയായ പ്രിൻസിപ്പാളിന് ക്രൂരമർദ്ദനം